ന്യൂദല്‍ഹി: ദല്‍ഹിയില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചത് രണ്ടുപേരാണെന്ന് അറസ്റ്റിലായ പ്രതി പോലീസിന് മൊഴി നല്കി. കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ദല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്.
ദല്‍ഹിയില്‍ അഞ്ചു വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയുടെ അയല്‍വാസി മനോജ് (25) നെ പോലീസ് ബീഹാറിലെ മുസാഫര്‍പൂരിലെ ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. പീഡനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിക്കുകയും പ്രതിഷേധത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ദല്‍ഹി പോലീസിന്റെ വീഴ്ചയെ ചൊല്ലി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. കേസ് ഒത്തു തീര്‍ക്കാന്‍ പോലീസ് പെണ്‍കുട്ടിയുടെ അച്ഛന് രണ്ടായിരം രൂപ നല്കാന് ശ്രമിച്ചു എന്ന വാര്‍ത്തകളും പീഡനത്തിനെതിരെ ശബ്ദിച്ച പെണ്‍കുട്ടിയെ പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദിച്ച സംഭവവും പ്രശ്നങ്ങള്‍ കലുഷിതമാക്കി.
ദല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചു വയസുകാരിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. നേരത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച സംഭവത്തില്‍ ഉയര്‍ന്ന വ്യപക ജനരോഷം ആവര്‍ത്തിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് പോലീസ് മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: