കോട്ടയം: കോടിമത ശ്രീ പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തിന്റെ ആറാം ദിവസമായ ഇന്ന് രാത്രി 8ന് മുടിയേറ്റ് നടക്കും. പതിനഞ്ചു വര്‍ഷത്തിനുശേഷമാണ് വീണ്ടും മുടിയേറ്റ് നടത്തുന്നത്. പാഴൂര്‍ ദാമോദരമാരാര്‍ സ്മാരക ഗുരുകലമാണ് മുടിയേറ്റ് അവതരിപ്പിക്കുന്നത്. അനുഷ്ഠാനകലാരൂപമായ മുടിയേറ്റ് അവതരിപ്പിക്കുന്നതിന് ഇരുപത് കലാകാരന്മാര് വേണം. കളമെഴുത്ത്, തിരിയുഴിച്ചില്‍, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കല്‍ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകള്‍. അരങ്ങുകേളി, അരങ്ങുവാഴ്ത്തല്‍, ദാരികന്റെയും കാളിയുടെയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം എന്നിവയാണ് മുടിയേറ്റിലുള്ളത്. ശിവന്, നാരദന്, കാളി, രാക്ഷസരാജാവ്, ദാനവേന്ദ്രന്‍, കൂളി, കോയിമ്പിടാര് എന്നിവരാണ് കഥാപാത്രങ്ങള്‍. ചെണ്ട, ഇലത്താളം, വീക്കുചെണ്ട, ചേങ്ങില എന്നീ വാദ്യങ്ങളാണ് മുടിയേറ്റില്‍ ഉപയോഗിക്കുന്നത്. 2010ല്‍ യുനസ്കോയുടെ പൈതൃകകലയുടെ പട്ടികയില്‍ മുടിയേറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: