വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ വടക്കുപുറത്തുപാട്ടിന്റെ വിളംബരമായി നടത്തുന്ന ദേശതാലപ്പൊലിക്ക് ഇന്ന് തുടക്കമാകും. ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്നും തൈക്കാട്ടുശേരി ഭഗവതീ ക്ഷേത്രത്തിലേക്കുള്ള താലപ്പൊലിയാണ് ഇന്ന് നടത്തുന്നത്. മൂത്തേടത്ത് കാവ് ഭഗവതീക്ഷേത്രത്തിലേക്കുള്ള ദേശതാലപ്പൊലി 12ന് നടക്കും. ഉദയനാപുരത്തെ സംയുക്ത എന്‍എസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിലാണ് താലപ്പൊലി നടക്കുന്നത്. ഇത് പരമ്പരാഗതമായി ലഭിച്ച അവകാശമാണ്. ഇരുമ്പിഴിക്കര, വടക്കേമുറി, പടിഞ്ഞാറേമുറി, തെക്കേമുറി കരയോഗങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്. നാളെ ഉച്യ്ക്ക് 2ന് തൈക്കാട്ടുശേരി ഭഗവതീക്ഷേത്രത്തിലേക്കുള്ള താലപ്പൊലി പുറപ്പെടും. വ്രതമനുഷ്ഠിച്ച ആയിരത്തിലധികം വനിതകള്‍ താലപ്പൊലിയില്‍ പങ്കെടുക്കും. 2ന്ഉച്ചയ്ക്ക് 2ന് ഉദയനാപുരം ക്ഷേത്രത്തില്‍ നിന്നും ഭദ്രദീപം ദേശതാലപ്പൊലിയുടെ കുത്തുവിളക്കിലേക്കു പകരും.
ആചാരാനുഷ്ഠാനങ്ങളോട് കൂടിയാണ് ക്ഷേത്രത്തിന്റെ കിഴക്കേഗോപുരനടയില്‍ നിന്നും താലപ്പൊലി പുറപ്പെടുന്നത്. കുത്തുവിളക്ക് പിടിക്കാനുള്ള അവകാശം പടിഞ്ഞാറേമുറി കരയോഗത്തിനാണ്. അഞ്ഞാഴി വടക്കേമുറികരയോഗവും. ഇരുനാഴി ഇരുമ്പുകുഴി കരയോഗവും എഴുന്നെള്ളിക്കും. വേമ്പനാട് കായലിന് കുറുകെയാണ് താലപ്പൊലി കടന്നുപോകുന്നത്. ഇതിനായി ജങ്കാര്‍ സര്‍വ്വീസ് ഒരുക്കിയിട്ടുണ്ട്. ദീപാരാധനയ്ക്ക് മുമ്പ് താലപ്പൊലി തൈക്കാട്ടുശേരി ക്ഷേത്രത്തില്‍ എത്തിച്ചേരും. വടക്കേകാവില്‍ ക്ഷേത്രവെളിച്ചപ്പാട് അരിയും പൂവും അര്‍ച്ചിച്ച് താലപ്പൊലിയെ ക്ഷേത്രത്തിലേക്ക് എതിരേല്ക്കും.
ഇന്ന് രാവിലെ 5.30നും 9നും കോടിയര്‍ച്ചന, രാവിലെ 8ന് കലശാഭിഷേകം, ഉച്ചയ്ക്ക് 2ന് സംഗീതകച്ചേരി, വൈകിട്ട് 3ന് ഭക്തഗാനസുധ, 5ന് കോടിയര്‍ച്ചന, 7ന് ഭജന്‍സ്, രാത്രി 9.30ന് നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: