കോട്ടയം: നഗരത്തിലൂടെ സഞ്ചരിക്കാന്‍ കാല്‍നടയാത്രക്കാര്‍ ഭയപ്പെടുകയാണ്. റോഡ് നന്നായതോടെ കാല്‍നടയാത്രക്കാരുടെ ദുരിതവും തുടങ്ങി. സീബ്രാലൈന്‍ ഇല്ലാത്തതും ഫുട്പാത്ത് രേഖപ്പെടുത്താതതും കാല്‍നടയാത്രക്കാരെ ദുരിരത്തിലുക്കുന്നു. നഗരത്തിലൂടെ നടന്നുപോകുന്നത് ജീവന് പണയംവച്ചാണ്.
പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍ സീബ്രാലൈനും ഫുട്പാത്തും സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്നും അതുവരെ തിരക്കേറിയ ജംഗ്ഷനില്‍ ഹോംഗാര്ഡിന്റ സേവനം ലക്ഷ്യമാക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞിരുന്നു. ഇത് ഇതുവരെ പാലിക്കപ്പെട്ടില്ല.
നഗരത്തിലെ ഗതാഗത സംവിധാനം പൊതുവേ താറുമാറായിരിക്കുകയാണ്. വേനല്‍ അവധിയായതോടെ നഗരത്തില്‍ തിരക്കേറുകയാണ്. സിഗ്നല്‍ ലൈറ്റ് ഉള്‍പ്പെടെയുള്ള സംവിധാനം നഗരത്തില്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. വാഹനങ്ങളുടെ വര്‍ദ്ധനവും അശ്രദ്ധമായ ഡ്രൈവിംഗും നഗരത്തെ വീര്‍പ്പുമുട്ടിക്കുകയാണ്. ഇതിനിടയിലാണ് കാല്‍നടയാത്രക്കാരുടെ യാത്രാദുരിതവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: