ന്യൂദല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി പതിനാറാക്കി കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം സമുദായത്തിനിടയില്‍ വന്‍ വിയോജിപ്പ്. സാമൂഹിക മൂല്യങ്ങള്‍ക്കും കുടുംബാന്തരീഷത്തിനും കനത്ത ആഘാതമാണിതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിലൊരു തീരുമാനം നടപ്പാക്കരുതെന്ന് മുസ്ലീം സംഘടനകള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ നീക്കം അപകടകരമായ പ്രത്യോഘാതം ഉണ്ടാക്കുമെന്ന് ജമാഅത്ത് ഇസ്ലാമി ഹിന്ദ്, അഖിലേന്ത്യ മുസ്ലീം പേഴ്സണല്‍ ബോര്‍ഡ്, മുസ്ലീം മജ്ലിസ് മുഷ്ഹാറത്ത് തുടങ്ങിയ സംഘടനകളാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
കുടുംബ ഘടനയെ തകര്‍ക്കുന്ന തീരുമാനമാണിതെന്ന് ജമാത്ത് ഇസ്ലാമി നേതാവ് നസ്രത്ത് അലി പറഞ്ഞു. കേന്ദ്ര ധനമന്ത്രി പി ചിന്ദംബരത്തിന്റെ നേതൃത്യത്തിലുള്ള മന്ത്രി തല സമിതിയാണ് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം 18ല്‍ നിന്നും 16 ആയി കുറക്കാന്‍ നിര്‍ദ്ദേശിച്ചത്. സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ ലൈംഗിക സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചിന്ത ലൈംഗിക അരാജകത്വം സൃഷ്ടിക്കുമെന്നും നസ്രത്ത് അലി പറഞ്ഞു.
വിവാഹേതര ബന്ധം കുറ്റകൃത്യമാണെന്നും ഏതു പ്രായത്തിലാണെങ്കിലും ഇത് ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയുന്നതിന് പകരം വര്‍ദ്ധിപ്പിക്കുകയാണ് ഇത് ചെയ്യുന്നതെന്നും നസ്രത്ത് അലി പറഞ്ഞു. ഇത്തരം വിവാദപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ വിവിധ മതസംഘടനകളുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്ന് മുസ്ലീം മജ്ലിസ് മുഷ്റത്ത് നേതാവ് മൗലാന അഹമ്മദ് അലി ഖ്വാസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: