ശ്രീനഗര്‍: കാശ്മീരിലെ ശ്രീനഗറില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കാശ്മീരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അറസ്റ്റില്‍. സിആര്‍പിഎഫ് ക്യാമ്പ് ആക്രമിക്കാന്‍ ഭീകരവാദികളെ സഹായിച്ചതിനാണ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനായ പ്രദീപ് സിങ്ങിനെ പോലീസ് പിടികൂടിയത്.
നാല് ഭീകരന്മാരില് രണ്ടു പേര്‍ക്ക് താമസ സൗകര്യം ഒരുക്കി കൊടുത്തത് പ്രദീപ് സിങ്ങായിരുന്നു. കേസില്‍ അറസ്റ്റിലായ ലഷ്കര്‍ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ബഷീര്‍ അഹമ്മദ്, അബു തല്ലാ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രദീപിനെ കുറിച്ച് വിവരം ലഭിച്ചത്.
കഴിഞ്ഞ ദിവസം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് പിടികൂടിയിരുന്നു. ഇതോടെ സിആര്‍പിഎഫ് ക്യാമ്പ് അക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേര് അറസ്റ്റിലായി. ബെമിനയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരര്‍ നടത്തിയ അക്രമണത്തില്‍ ആഞ്ചു ജവാന്മാരും രണ്ടു ഭീകരന്മാര് കൊല്ലപ്പെടുകയും ആറു ജവാന്മാര്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സൂചന നല്കി. കസബിന്റെയും അഫ്സല് ഗുരുവിന്റെയും വധശിക്ഷ നടപ്പാക്കിയശേഷം ഇത്തരമൊരു നടപടി പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ ഡയറിയില്‍ നിന്നും പാകിസ്ഥാനിലെ ടെലിഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയതായി ഷിന്‍ഡെ പറഞ്ഞു. അതേസമയം ഭീകരവാദികള്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഷിന്‍ഡെ വ്യക്തമാക്കി.
ആക്രമണത്തിന് പിന്നില്‍ നിഷ്ക്രിയ ഭീകരരാണെന്നാണ് സിആര്‍പിഎഫ് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: