കൊച്ചി: തിരുവനന്തപുരത്ത് മലയിന്‍കീഴ് പഞ്ചായത്തിലെ മൂക്കുന്നിമലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത പാറ ഖാനനത്തിനെതിരെ പൊതുതാത്പര്യഹര്‍ജി. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
പ്രദേശവാസിയായ രമേഷ് ബാബുവാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പാറ ഖാനനം നടക്കുന്നതിന് 900 മീറ്റര്‍ അകലെ എയര്‍ഫോഴ്സിന്റെ റഡാര്‍ സ്റ്റേഷന് സ്ഥിതി ചെയ്യുന്നുണ്ട്. മാത്രമല്ല ഉയര്‍ന്ന പ്രദേശമായ ഇവിടം പ്രതിരോധവകുപ്പിന്റെ തന്ത്രപ്രധാന നിരീക്ഷണ കേന്ദ്രവുമാണ്. ഇത്തരത്തിലുള്ള പ്രദേശത്താണ് കെ.കെ.റോക്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ നേതൃത്വത്തില്‍ വ്യാപകമായ പാറ പൊട്ടിക്കല്‍ നടക്കുന്നത്. ഈ നിയമവിരുദ്ധ പാറ ഖാനനം തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കൂടാതെ പാറമടയ്ക്കു സമീപം താമസിക്കുന്ന കുടുംബങ്ങള്‍ വന്‍ഭീഷണിയിലാണ്. ഏതു സമയത്തും ഇവരുടെ വീടുകള്‍ക്ക് മുകളില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ വീഴാന്‍ സാധ്യതയുണ്ട്. പ്രദേശത്തെ ജലനിരപ്പ് ഏറെ താഴ്ന്നു. നിരവധി തവണ വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്ജിക്കാരന് ബോധിപ്പിക്കുന്നു.
നേരത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പാറ ഖാനനം നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ഖാനനം നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നിവേദനം നല്കി. എന്നാല്‍ അല്പദിവസങ്ങള് നിര്ത്തിവച്ചതല്ലാതെ മറ്റുനടപടികള്‍ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: