കൊച്ചി: ലൗജിഹാദില്‍ പെടുത്തി മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരത്ത് വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് ഹൈസ്കൂളില്‍ പഠിക്കുന്ന മകളെ തട്ടിക്കൊണ്ടുപോയെന്നാണ് പിതാവിന്റെ പരാതി. പൂന്തുറ സ്വദേശി പല്ലന് ഷബീറെന്ന ഷബീര്‍ ആണ് പ്രണയം നടിച്ച് മകളെ കടത്തിക്കൊണ്ടുപോയത്. ഫോര്‍ട്ട് പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടി എടുത്തിട്ടില്ല. ഷബീര്‍ പിടിച്ചുപറി, മാലപൊട്ടിക്കല്‍, ബൈക്ക് മോഷണം തുടങ്ങി 2005ല്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 17 കേസുകളുണ്ടെന്നും പരാതിയില്‍ ബോധിപ്പിക്കുന്നു. മണക്കാട് സ്വദേശിയായ പിതാവ് അഡ്വ.സി.കെ.മോഹനന് മുഖേനയാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്.
ഷബീര്‍ പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്താന്‍ സാധ്യതയുണ്ടെന്ന് അഡ്വ.സി.കെ.മോഹനന് കോടതിയെ ധരിപ്പിച്ചു. ജസ്റ്റിസുമാരായ പയസ് സി.കുര്യാക്കോസ്, ബാബു മാത്യു പി.ജോസഫ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. കുട്ടിയെ ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ ഫോര്‍ട്ട് പോലീസിന് കോടതി നിര്‍ദേശം നല്കി. ഹര്‍ജി അടുത്താഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: