കൊച്ചി: ബലാത്സംഗ ശ്രമത്തിനിടെ വീട്ടമ്മയെ കൊന്ന കേസിലെ മുഖ്യപ്രതി പത്തു വര്‍ഷത്തിനു ശേഷം പിടിയില്‍. തൃശ്ശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിനി റോസ്ലിയെ (45) കഴുത്തില്‍ കയര്‍ മുറുക്കി കൊന്ന കേസിലാണ് മുഖ്യപ്രതി ചാലക്കുടി സ്വദേശിയും ഇപ്പോള്‍ വരന്തരപ്പിള്ളി ചക്കിപറമ്പ് മലമ്പതി കോളനിയില്‍ താമസിക്കുന്നയാളുമായ സതീഷ്(കോംഗ്ങ്ങിണി സതീഷ്-35)അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയും സതീഷിന്റെ സുഹൃത്തുമായ രണ്ടുകൈ സ്വദേശി അയ്യപ്പന് 2008ല്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.
2003 ഏപ്രില്‍ ഒന്നിന് രാവിലെ എട്ടിന് തൃശ്ശൂര്‍ കൊടകരയ്ക്ക് സമീപം വെള്ളിക്കുളങ്ങരയിലെ വനപ്രദേശത്താണ് റോസ്ലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിക്കുളങ്ങര പോലീസ് അസ്വഭാവിക മരണമെന്ന് കാട്ടി പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2006ല്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 2012 ല്‍ എറണാകുളം യൂണിറ്റിന് കൈമാറി ഇവര്‍ നടത്തിയ അന്വേഷണത്തിലണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ബലാത്സംഗശ്രമത്തെ എതിര്‍ത്ത റോസ്ലിയെ സതീഷും അയ്യപ്പനും ചേര്‍ന്ന് പശുവിന്റെ കയര്‍ കഴുത്തില്‍ കുരുക്കി കൊല്ലുകയായിരുന്നു. പിന്നീട് പശുവിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അബദ്ധവശാ ല്‍ റോസിലി മരിച്ചതാണെന്ന് ഇവര്‍ വരുത്തിതീര്ത്തുവെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി റോസിലിയുടെ ഭര്‍ത്താവ് ഫ്രാ ന്‍സിസ് ഹൈക്കോടതിയില്‍ നല്‍കിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. മരിച്ച റോസ്ലി വ്യാജവാറ്റ് നടത്തിയിരുന്നു. റോസിലിയോടൊപ്പം വ്യാജവാറ്റിനുള്ള ശര്ക്കരചുമക്കാന് സതീഷും അയ്യപ്പനും സ്ഥിരം പോകുമായിരുന്നു. സതീഷും അയ്യപ്പനും വനപ്രദേശങ്ങളില്‍ ചാരായവാറ്റും കഞ്ചാവ്കൃഷിയും നടത്തിയിരുന്നു. ഇവര്‍ക്കെതിരെ നിരവധി അബ്കാരി കേസുകളും നിലവിലുണ്ട്. സംഭവ ദിവസം ഇരുവരും അയ്യപ്പന്റെ വീട്ടില്‍നിന്ന് വനത്തില്‍ ചെന്ന് ചാരായം കുടിച്ചു. ഈ സമയം റോസിലി പശുവിനെ കെട്ടാന്‍ അവിടെയെത്തി. തുടര്‍ന്ന് ഇരുവരും റോസിലിയെ മദ്യലഹരിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. റോസിലി എതിര്‍ത്തതോടെ അയ്യപ്പന് അവരുടെ കൈകള്‍ പുറകോട്ടുപിടിച്ച് സതീഷ് കഴുത്തി ല്‍ കയര്‍ ഇട്ട് കുരുക്കി. റോസിലി മരിച്ചെന്ന് ഉറപ്പുവരുത്തിയ പ്രതികള്‍ കയറിന്റെ മറ്റേ അറ്റം റോസിലിയുടെ കഴുത്തില്‍ ഒന്നുകൂടി കുരുക്കിയശേഷം പശുവിനെ ആട്ടിപ്പായിച്ച് രക്ഷപ്പെട്ടു. സതീഷിനെ ഇന്ന് തൃശ്ശൂര്‍ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണംനടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: