ആലുവ: ഒമ്പതാംക്ലാസുകാരിയെ പ്രേമിച്ച് വലയില്‍ വീഴ്ത്തി നിരവധി പേര്‍ക്ക് കാഴ്ചവെച്ച യുവാവ് അറസ്റ്റില്‍. കടമക്കുടി സ്വദേശി രജനീഷ് എന്ന് വിളിക്കുന്ന രതീഷി (28)നെയാണ് ആലുവ സിഐ ഹരികൃഷ്ണന്, ബിനാനിപുരം എസ്ഐ മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
മുപ്പത്തടം സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള ഒരു കോഴിഫാമില്‍ ഏറെനാള്‍ ജോലിചെയ്തിരുന്നയാളാണ് രതീഷ്. അവിടെവെച്ചാണ് പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. പിന്നീട് ഇവിടെനിന്നും മാറിയെങ്കിലും മൊബെയില്‍ ഫോണിലൂടെ ബന്ധം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായി. തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് കടമക്കുടിയിലെ ഒരു വീട്ടില്‍നിന്നും രതീഷിനെയും പെണ്‍കുട്ടിയെയും പോലീസ് പിടികൂടിയത്. ഇരുവരേയും ചോദ്യംചെയ്തപ്പോഴാണ് പീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. രതീഷിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: