കണ്ണൂര്‍: കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ 6ന് സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. സത്യഗ്രഹം മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. നേതാക്കളായ വി.മുരളീധരന്, സി.കെ.പത്മനാഭന്, പി.കെ.കൃഷ്ണദാസ്, അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള, എം.ടി.രമേഷ് എന്നിവര്‍ സംസാരിക്കും.
ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതി ടി.കെ.രജീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ജയകൃഷ്ണന് വധക്കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന് ജയകൃഷ്ണന്റെ വൃദ്ധമാതാവ് കൗസല്യ കഴിഞ്ഞ ജൂണ്‍ 14ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. അനുകൂലമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 5 മാസങ്ങള്‍ പിന്നിട്ടിട്ടും ചെറുവിരലനക്കാന്‍ പോലും ഇരുവരും തയ്യാറാകാത്തത് സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്തണമെന്ന് സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കാത്തതുകൊണ്ടാണെന്നും രഞ്ചിത്ത് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ബിജെപി നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ടി.പിയുടെ ഭാര്യ രമ ആവശ്യപ്പെട്ടാല്‍ കേസ് സിബിഐക്ക് വിടാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ജയകൃഷ്ണന് വധക്കേസിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് നയം അനുവര്‍ത്തിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ ദുഷ്ടലാക്കിന്റെ ഫലമാണ്. തന്റെ മകനെ വകവരുത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹം മൂലമാണ് ശാരീരിക അവശതകള്‍ പോലും കണക്കിലെടുക്കാതെ ജയകൃഷ്ണന്റെ മാതാവ് തിരുവനന്തപുരം വരെ ചെന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കിയത്. എന്നാല്‍ നീതി നടപ്പാക്കാന്‍ കൂട്ടാക്കാതെ സംസ്ഥാന സര്‍ക്കാര്‍ സിപിഎമ്മിന് വിടുപണി ചെയ്തുകൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നും ഇത് അപലപനീയവും മനുഷ്യത്വരഹിതമാണെന്നും ചൂണ്ടിക്കാട്ടിയ രഞ്ചിത്ത് കേസന്വേഷണം സിബിഐക്ക് വിടുന്നതുവരെ ബിജെപി പ്രക്ഷോഭം തുടരുമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി.
കഴിഞ്ഞദിവസം വളപട്ടണം പോലീസ്സ്റ്റേഷനിലുണ്ടായ സംഭവം കെ.സുധാകരന്റെ ധാര്ഷ്ട്യത്തെത്തുടര്ന്നുണ്ടായതാണ്. സമാനമായ സംഭവം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ്സ്റ്റേഷനിലും സുധാകരന്റെ നേതൃത്വത്തില്‍ അരങ്ങേറിയിരുന്നു. മണല്‍ മാഫിയയെ സംരക്ഷിക്കുന്നതിന് വ്യഗ്രത കാണിച്ച സുധാകരന് നഴ്സുമാരുടെ സമരമടക്കം തന്റെ മണ്ഡലത്തിന്റെ പ്രശ്നങ്ങളിലൊന്നും ഇടപെടാന്‍ നേരം ലഭിക്കുന്നില്ലെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും രഞ്ചിത്ത് പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി യു.ടി.ജയന്തനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: