ചിറ്റൂര്‍:ബലിപെരുന്നാളിനോടനുബന്ധിച്ച് സക്കാത്തു നല്കുവാന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മൃഗഡോക്ടര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ പത്തുമണിയോടെ വടവന്നൂര്‍ കരിപ്പാലി പള്ളിക്കു സമീപത്തുനിന്നുമാണ് പോത്ത് വിരണ്ടോടിയത്. മറ്റൊരു പോത്തിനെ വെട്ടിയശേഷം ഇതിനെ അറക്കുന്നതിനായി കൊണ്ടുവരുന്നതിനിടയിലാണ് കയര്‍ പൊട്ടിച്ച് പോത്തോടിയത്.
ഓട്ടത്തിനിടയില്‍ മൂന്നുപേരെ കുത്തിമറിച്ചിട്ടു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോത്തിനു പിന്നാല നാട്ടുകാരും ഓടിയതോടെ അത് പരിഭ്രാന്തനായി.
ഇതിനിടെ പുതുനഗരം പോലീസില്‍ വിവരമറിയിക്കുകയും രണ്ടു ജീപ്പ്പുകളിലായി പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് പാലക്കാട്ടു നിന്നും മൃഗഡോക്ടര്‍ റെജിതോമസിനെ വിവരമറിയിച്ചു. തുടര്‍ന്ന് വൈകിട്ട് ആറുമണിയോടെ വണ്ടിത്താവളം പൂളക്കാട് ഒറവിയില്വെച്ച് മയക്കുവെടിവെച്ചു. പോത്തിനെ കയറുപയോഗിച്ച് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡോക്ടര്‍ക്കും കുത്തേറ്റു. വയറ്റില്മുറിവേറ്റ ഡോക്ടര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
പുതുനഗരം എസ്.ഐ. കെ.ജി.മോഹന്‍ദാസ്, അഡീഷണല്‍ എസ്.ഐ. അപ്പുണ്ണി, പോലീസുകാരായ അശോകന്, സുരേഷ്കുമാര്‍, കണ്ണന് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: