തിരുവനന്തപുരം : വിഎസിന്റെ ഭൂമിദാന കേസില്‍ ഉമ്മന്‍ചാണ്ടിയും വി.എസ്.അച്യുതാനന്ദനും ഒത്തുകളിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് മനുഷ്യാവകാശ കമ്മീഷണര്‍ കെ. നടരാജന് വെറും ഇടനിലക്കാരന് മാത്രമാണ്. മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഎസിന്റെ കേസ് ഒതുക്കിതീര്‍ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം നടത്തുന്ന നടരാജന് ഇടതുപക്ഷ സഹയാത്രികനാണ്.
അഴിമതിക്കാരനായ നടരാജനെ നിയമിച്ചതില്‍ ഇടത് വലത് മുന്നണികള്‍ ഒരുപോലെ കുറ്റക്കാരാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ഇയാള്‍ക്കെതിരെ നടപടിയുണ്ടായില്ല. ചാരക്കേസ്സിന് പിന്നില്‍ പാര്‍ട്ടിയിലെ ചിലരാണെന്ന കെ.മുരളീധരന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന്റെ കള്ളത്തരം വെളിച്ചത്താകുന്നു.
മാലിന്യപ്രശ്നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട കോര്‍പ്പറേഷനുകള്‍ പിരിച്ചുവിടാന്‍ ഉമ്മന്‍ ചാണ്ടി ആര്‍ജ്ജവം കാട്ടണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ മാലിന്യങ്ങള്‍ കുഴിച്ചുമൂടുമെന്നും പാറമടകളില്‍ നിക്ഷേപിക്കുമെന്നും പറയുന്ന മുഖ്യമന്ത്രി ജനങ്ങളുടെ ജീവനു വെല്ലുവിളി ഉയര്‍ത്തുകയാണ്. മാലിന്യപ്രശ്നം രൂക്ഷമായി ഒരുകൊല്ലം കഴിഞ്ഞിട്ടും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്താകെ മാലിന്യക്കൂമ്പാരമായി മാറി പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ ആരോഗ്യമന്ത്രി വിദേശയാത്ര നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: