കൊച്ചി: രാജ്യതാല്പര്യത്തേക്കാള് സ്വന്തക്കാരുടെയും ബന്ധുക്കളുടെയും പാര്‍ശ്വവര്‍ത്തികളുടെയും താല്പര്യത്തിനു മുന്‍ഗണന നല്കുന്ന സമീപനമാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കുള്ളതെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് നയിച്ച കൊടുങ്ങല്ലൂര്‍-ഇടപ്പള്ളി എന്‍എച്ച് 17 ദേശീയപാത വികസനയാത്രയുടെ സമാപനസമ്മേളനം ഇടപ്പള്ളിയില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ സര്‍ക്കാര്‍ അഴിമതിക്ക് പേറ്റന്റ് എടുത്തിരിക്കുകയാണ്. ജനദ്രോഹ നയങ്ങളില്‍ റെക്കോഡ് സൃഷ്ടിച്ച ഈ സര്‍ക്കാര്‍ രാജ്യത്തെ 10 ശതമാനം സമ്പന്നര്‍ക്കു വേണ്ടിയാണ് ഭരിക്കുന്നത്. ഇപ്പോള്‍ സോണിയാഗാന്ധിയുടെ മരുമകന്റെ 300 കോടിയുടെ അഴിമതിക്കഥകളും പുറത്തുവന്നിരിക്കുന്നു. ജനങ്ങള്‍ക്ക് ബാധ്യതയായി മാറിയിട്ടുള്ള ഈ സര്‍ക്കാരിനെ താഴെയിറക്കാനുള്ള വിമോചനസമരം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാജഗോപാല്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം അഡ്വ. കെ.ആര്. രാജഗോപാല്‍, നെടുമ്പാശ്ശേരി രവി, എം.എല്‍. മധു, കെ.പി. രാജന്, എന്‍.പി. ശങ്കരന്‍കുട്ടി, എം. രവി, ടി.പി. മുരളീധരന്, എം.എ. ബ്രഹ്മരാജ്, എല്‍. സജികുമാര്‍, സജിനി രവികുമാര്‍, എം.എല്‍. ബാലചന്ദ്രന്, പി.എസ്. അജി, ബാബുരാജ് തച്ചേത്ത്, കെ.എസ്. സുരേഷ്കുമാര്‍, സരളാ പൗലോസ്, ഗിരിജ ലെനീന്ദ്രന്‍, ഇ.എസ്. പുരുഷോത്തമന്, പി.എസ്. ഷമ്മി, പി.ബി. സുജിത്, ഷാലി വിനയന്, അഡ്വ. കെ.വി. സാബു, അഡ്വ. പി. കൃഷ്ണദാസ്, എന്‍എച്ച് 17 സമരസമിതി സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്നംപള്ളി, തിരുവഞ്ചൂര്‍ വിപിനചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: