കൊടുങ്ങല്ലൂര്‍ : ചാരുംമൂട് സ്വദേശി ജിത്തു മോഹന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരില്‍ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. ജിത്തു മോഹന്റെ കൊലപാതകത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഹര്‍ത്താലിന്റെ ഭാഗമായി കൊടുങ്ങല്ലൂരില്‍ നടന്ന പ്രകടനത്തില്‍ നിരവധി പേര് പങ്കെടുത്തു. ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി സി.സി.അശോകന്, താലൂക്ക് പ്രസിഡണ്ട് എം.മധുസൂധനന്, കെ.ദിലീപ്കുമാര്, സി.എം.ശശീന്ദ്രന്, ഇ.കെ.മുരുകന്, പി.ടി.രാജു, നഗരസഭ കൗണ്‍സിലര്‍ ടി.സുന്ദരേശന്, കെ.പി.ശശീന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
ഇതിനിടയില്‍ ജിത്തുവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുമ്പോള്‍ ഈ പ്രദേശത്ത് പോലീസുകാരന് വഹദിന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘം ഈ പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നതായും പറയുന്നുണ്ട്. സസ്പെന്‍ഷനിലിരിക്കുന്ന പോലീസുകാരനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര് നടത്തുന്നത്. ഇന്നലെ ഹര്‍ത്താലിനിടെ കള്ളക്കേസില്‍ കുടുക്കി ഒരു ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനെ പിടികൂടി റിമാന്റ് ചെയ്യിപ്പിച്ചിട്ടുണ്ട്. ജിത്തു ഇവിടേക്ക് വരുന്നുണ്ടെന്ന് മുന്‍കൂട്ടി അറിയാമായിരുന്ന വഹദ് വ്യക്തമായ പദ്ധതിയോടുകൂടിയാണ് ഇരുന്നിരുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ട്.
ജിത്തുമോഹന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വഹദ് എന്ന പോലീസുകാരന്റേയും കുടുംബാംഗങ്ങളുടേയും പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ് ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊടുങ്ങല്ലൂരില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം പെണ്‍കുട്ടിയെ സ്നേഹിച്ചു എന്ന കുറ്റത്തിനാണ് ജിത്തുമോഹനനെ മണ്ണണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത്. വളരെ ആസൂത്രിതമായി വിളിച്ചുവരുത്തി ചതിയില്‍ പെടുത്തുന്ന തന്ത്രമാണ് വഹദും കുടുംബവും ചെയതത്. പ്രണയം ഇവിടെ ഒരു കുറ്റമല്ലെന്നിരിക്കെ ഇതിന്റെ പേരില്‍ ദാരുണമായി കൊല നടത്തിയവരെ സംരക്ഷിക്കുന്ന നടപടിയില്‍ നിന്നും പോലീസ് അധികാരികള്‍ പിന്മാറണം.
വഹദ് എന്ന പോലീസുകാരന്റെ മുന്‍കാല ചെയ്തികളും പ്രവര്‍ത്തനങ്ങളും അന്വേഷണ വിധേയമാക്കണം. അടുത്തകാലത്ത് സദാചാര വിഷയങ്ങളുടെ പേരില്‍ നിരവധി കൊലപാതകങ്ങളും കേരളത്തില്‍ നടന്നിട്ടുണ്ട്. ലൗജിഹാദിന്റെ പേരില്‍ ആയിരക്കണക്കിന് ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുകയും രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണ് ഏതെങ്കിലും മുസ്ലീം പെണ്‍കുട്ടിയെ സ്നേഹിച്ച കുറ്റത്തിന് പാവപ്പെട്ട ഹിന്ദു ചെറുപ്പക്കാരെ കൊന്നൊടുക്കുന്നതെന്നും കെ.പി.ഹരിദാസ് പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി മധുസൂധനന് കളരിക്കല്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മുരളീധരന്, സി.സി.അശോകന്, എം.മധുസൂധനന്, കെ.പി.ശശീന്ദ്രന്, ടി.എസ്.സുധീഷ്, കെ.ജി.ഗംഗാധരന്, സി.എം.ശശീന്ദ്രന്, ശിവദാസന്‍ ശാന്തി, പി.ടി.രാജു, മുരുകന്, സി.വി.ശിവന്, ജിഷ്ണു അശോക് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: