മലപ്പുറം: മുസ്ലീം തീവ്രവാദ സംഘടനകളുടെ സ്വാധീനം ജില്ലാ ഭരണകൂടത്തില്‍ ശക്തമാകുന്നു. തങ്ങളുടെ രഹസ്യ അജണ്ട നടപ്പാക്കുന്നതിന് ഭരണ സംവിധാനത്തെ ഏതുവിധേനയും ഉപയോഗപ്പെടുത്തുന്നതില്‍ മുസ്ലീംതീവ്രവാദ സംഘടനകള്‍ വിജയിച്ചിരിക്കുന്നുവെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് പൊന്നാനിയില്‍ ഗണേശോത്സവ ഘോഷയാത്രയും വിഗ്രഹ നിമജ്ജന ചടങ്ങും നിരോധിക്കപ്പെട്ടത്. പൊതുസമൂഹവും ഭക്തരും ഈ തീരുമാനത്തിനെതിരാകുമെന്ന് പകല്‍ പോലെ അറിയാമായിരുന്നിട്ടും നിരോധനം ഏര്‍പ്പെടുത്തുന്നതിന് തഹസില്‍ദാര്‍ക്ക് ഒട്ടും വൈമനസ്യം ഉണ്ടായില്ല. നിരോധനത്തിന് നീതീകരിക്കപ്പെടുന്ന ഒരു കാരണം പോലും അധികൃതര്‍ക്ക് ഉന്നയിക്കാനുമായില്ല,
ഹൈന്ദവ സമൂഹവും വിശ്വാസികളും ഭക്ത്യാദരപൂര്‍വ്വം നടത്തുന്ന ചടങ്ങാണ് ഗണേശോത്സവ ഘോഷയാത്രയും വിഗ്രഹ നിമജ്ജനവും. രാജ്യമൊട്ടാകെ ഒരു വിലക്കുമില്ലാതെ ഈ ചടങ്ങ് പതിവായി നടക്കുന്നുണ്ട്. എന്നിരിക്കെയാണ് പൊന്നാനിയില്‍ നിരോധനം.
മുസ്ലീം തീവ്രവാദ സംഘടനകളുടെ താല്പര്യമാണ് വിലക്ക് ഏര്‍പ്പെടുത്തുകവഴി അധികൃതര്‍ സംരക്ഷിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവിധ ഹൈന്ദ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യം അക്കമിട്ട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭൂരിപക്ഷ സമൂഹത്തിന്റെ മത സ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും ഹനിക്കുക വഴി താലിബാനിസം നടപ്പാക്കുകയും മതപരമായ ചേരിതിരിവുണ്ടാക്കി അസ്വസ്ഥത സൃഷ്ടിക്കുകയുമാണ് തീവ്രവാദസംഘടനകളുടെ അജണ്ട. ഭരണകേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറി സ്വാധീനമുണ്ടാക്കല് ഇവരുടെ മുഖ്യ തന്ത്രമാണ്. തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം ഭരണ കര്‍ത്താക്കളെ കൊണ്ട് ചെയ്യിപ്പിച്ച് അതിന് ഔദ്യോഗിക പരിവേഷം നല്‍കുക. അതിനായി മതവും പാരിതോഷികവും വേണ്ട വിധം ഉപയോഗിക്കുന്നു.
മുസ്ലീം തീവ്രവാദ സംഘടനകള്‍ ജില്ലയില്‍ തഴച്ചുവളരുന്നതും പ്രവര്‍ത്തനം വ്യാപകമാക്കുന്നതും ആയുധ പരിശീലനം നടത്തുന്നതും ഇക്കാരണത്താല്‍ തന്നെയാണ്. എന്നാലിത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഇത്തരം സംഘടനകളിലെ പ്രവര്‍ത്തകര്‍ പ്രതികളായിട്ടുള്ള നിരവധി കേസുകളില്‍ അനക്കമില്ലാത്തതും ഇതുകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊന്നാനി, എടപ്പാള്‍, മങ്ങാട്ടൂര്, പാറപ്പുറം, പോത്തന്നൂര്‍, ഗ്രീന്‍വാലി, ചെമ്മങ്കടവ് തുടങ്ങിയവിടങ്ങളിലെല്ലാം മുസ്ലീം തീവ്രവാദ സംഘടനകളുടെ ശക്തികേന്ദ്രമായി മാറിയിരിക്കുകയാണ്.
ഗണേശോത്സവ ഘോഷയാത്ര തടഞ്ഞതിന് കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന സര്‍വ്വകക്ഷിയോഗം ഒന്നടങ്കം എതിര്‍ത്തത് ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവര്‍ കൊഴിഞ്ഞുപോയി തീവ്രവാദ സംഘടനയിലേക്ക് ചേക്കേറുന്നത് പല രാഷ്ട്രീയ പാര്‍ട്ടികളെയും ഭയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് സര്‍വ്വകക്ഷിയോഗത്തില്‍ അഭിപ്രായത്തിന് ഏക സ്വരമുണ്ടായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിവിധ ഹൈന്ദവ സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും സര്‍വ്വകക്ഷിയോഗത്തിന്റെയും ആവശ്യത്തെ തുടര്‍ന്ന് ഒടുവില്‍ ജില്ലാ കളക്ടര്‍ നാളെ നടക്കുന്ന ഗണേശോത്സവ ഘോഷയാത്രക്ക് അനുമതി നല്കാന് നിര്‍ബന്ധിതമാകുകയായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: