കൊക്രജാര്‍: ആസാമില്‍ ഒരു മാസമായി നിലനിന്നിരുന്ന അക്രമസംഭവങ്ങളില്‍ നടപടിയെടുക്കുന്നതില്‍ സംസ്ഥാനത്തെ പോലീസ് പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തരമന്ത്രാലയത്തിന് സമപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കര്യം വ്യക്തമാക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ഉത്തരവാദിത്തങ്ങള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നന്നു. ‘ബ്രീഫ് ഓണ്‍ കമ്മ്യൂണല്‍ ക്ലാഷ്’ എന്ന രഹസ്യരേഖയിലാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നത്.
കലാപം പൊട്ടിപ്പുറപ്പെട്ട ആദ്യ നാളുകളില്‍ പോലീസ് കാര്യമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ കൃത്യമായനടപടി സ്വീകരിക്കുന്നതില്‍ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഷ്ട്രീയ നേതാക്കളെയും, ഭരണകര്‍ത്താക്കളേയും ഇവര്‍ ഭയപ്പെട്ടിരുന്നുവെന്നും അതിനാലാണ് കൃത്യസമയത്ത് നടപടി സ്വീകരിക്കാതിരുന്നതെന്നുമാണ് മറ്റൊരു കാരണമായി പറയുന്നത്. കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പോലീസ്കൃത്യസമയത്ത് ഇടപെടാതിരുന്നത് സംഘര്‍ഷത്തിന്റെ വ്യാപ്തി കൂട്ടിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കലാപം രൂക്ഷമായപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊക്രജാറില്‍ നിലവിലുള്ളതിനെക്കാള്‍ നാല് പോലീസ് സ്റ്റേഷനുകള്‍ അനിവാര്യമായിരുന്നുവെന്നും അഞ്ചോളം ഔട്ട്പോസ്റ്റുകളും വേണമായിരുന്നുവെന്നും ഇങ്ങനെയുണ്ടായിരുന്നുവെങ്കില് ഒരു പക്ഷെ അക്രമസംഭവങ്ങളില്‍ അയവ് വന്നേനെയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എട്ട് ഡെപ്യൂട്ടി പോലീസും, 150 ഓളം പുരുഷപോലീസും, 50 ഓളം വനിതാപോലീസും ജില്ലയില്‍ ആവശ്യമായിരുന്നു. എന്നാല്‍ ഇത്രയും പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ പാളിച്ചയാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റമാണ് കലാപത്തിന് കാരണമായതെന്ന് തദ്ദേശിയരായ ഗോത്ര വിഭാഗങ്ങള്‍ ഇപ്പോഴും പറയുന്നു. കഴിഞ്ഞമാസമാണ് ആസാമില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അനധികൃത മുസ്ലീങ്ങളും തദ്ദേശിയരും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇതുവരെ 78 പേരാണ് കൊല്ലപ്പെട്ടത്. ഏതാണ്ട് നാല് ലക്ഷത്തോളം പേര് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നു. ഇതില്‍ പകുതിയിലധികം പേരും അവരവരുടെ വീടുകളിലേക്ക് മടങ്ങിപ്പോയെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: