കോതമംഗലം: കടപുഴകിയെത്തിയ മരങ്ങളും, മലമുകളില്‍ നിന്ന് പാഞ്ഞെത്തിയ വന്പാറകല്ലുകളും മണ്ണും ജലവുമെല്ലാം ആറ് മനുഷ്യജീവന് തട്ടിയെടുത്തതിന്റെ മൂന്നാം നാള് ഇന്നലെ കടവൂരിന്റെ മണ്ണ് കണ്ണീര് ചാലുകളായി.
രാവിലെ പതിനൊന്ന് മണിയോടെ അഞ്ച്പേരുടെയും മൃതദേഹങ്ങളുമായി ആംബുലന്‍സ് വാഹനങ്ങള്‍ ശോക സന്ദേശവും മുഴക്കികടവൂര് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ തങ്ങളുടെ പ്രീയ നാട്ടുകാരെയും മലവെള്ളപ്പാച്ചില്‍ ജീവനന്‍ നഷ്ടപ്പെട്ട ഉറ്റബന്ധുക്കളെയും അവസാനമായി ഒരു നോക്ക്കാണാന്‍ കാത്തുനിന്ന ആയിരങ്ങളുടെ ദുഃഖം അണപൊട്ടിയൊഴുകി. മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന സംഘം ഇവരെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയായിരുന്നു. ഒരു മണിയോടെ മൃതദേഹങ്ങള്‍ നാലാം ബ്ലോക്ക് കവലയിലെത്തിയപ്പോള്‍ തന്റെ പ്രിയപ്പെട്ടവരെ അന്ത്യയാത്രയാക്കാന്‍ എത്തിയ നാട്ടുകാര്‍ ദുഃഖമടക്കാനാവാതെ വാവിട്ടുകരയുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: