ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തിന് അപകടമുണ്ടായാല്‍ ആര് നഷ്ടപരിഹാരം നല്‍കുമെന്ന് വിശദീകരിക്കാന്‍ ആണവോര്‍ജ വകുപ്പിനോട് പ്രധാനമന്ത്രി മന്മോഹന് സിങ് ആവശ്യപ്പെട്ടു. അപകടം ഉണ്ടായാല്‍ സ്വീകിരിക്കേണ്ട നിയമനടപടികളെക്കുറിച്ച് കേന്ദ്രനിയമ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും പ്രധാനമന്ത്രി വിശദീകരണം ആരാഞ്ഞിട്ടുണ്ട്.
നഷ്ടപരിഹാരം നല്കുന്നതില് നിന്ന് ഒഴിവാക്കണമെന്നാണ് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം അംഗീകരിച്ചാല്‍ യുഎസിനും ഫ്രാന്‍സിനും ഇളവ് നല്‍കേണ്ടിവരുമെന്നും പ്രധാനമന്ത്രി ആണവോര്‍ജ വകുപ്പിന് അയച്ച കത്തില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ കത്തിനോട് ആണവോര്‍ജ്ജ വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആണവനിലയങ്ങള്‍ക്ക് അപകടം സംഭവിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് വേണ്ടത്ര ബോധ്യമില്ലെന്നാണ് പ്രധാനമന്ത്രിയുടെ കത്തിലൂടെ വെളിച്ചത്താകുന്നത്. നേരത്തെ ആണവോര്‍ജ്ജ വിരുദ്ധ പ്രവര്‍ത്തകര്‍ സുരുക്ഷയെക്കുറിച്ചുള്ള ആശങ്ക നിരന്തം ഉന്നയിച്ചിരിന്നു. ഇതിന് അടിവരയിടുന്നതാണ് ആണവോര്‍ജ്ജ വകുപ്പിന് പ്രധാനമന്ത്രി അയച്ച കത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: