മാവേലിക്കര: ഭരണാധികാരികള്‍ ചിലരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി ക്ഷേത്രമോഷണങ്ങളെ അലംഭാവത്തോടെയാണ് കാണുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രമോഷണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഷ്ടാവിനെ കണ്ടെത്തുന്നതിന് സമഗ്രവും കര്‍ശനവുമായ അന്വേഷണമാണ് വേണ്ടത്. ക്ഷേത്ര മോഷണത്തിന് ശേഷമുള്ള സര്‍ക്കാര്‍ നിലപാടുകള്‍ ആസൂത്രിതമാണ്. സംസ്ഥാനത്തുള്ളപ്പോള്‍ പ്രതിയെ പിടികൂടാന്‍ സാധിക്കാതെ പോയത് പോലീസിന്റെ അനാസ്ഥയാണെന്ന് മുരളീധരന് ആരോപിച്ചു.
തിരുവാഭരണങ്ങള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാതെ. സസ്പെന്‍ഷനിലൂടെ ചില ജീവനക്കാരെ ബലിയാടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് ബോര്‍ഡ് സ്വീകരിച്ചത്. പൈതൃകമേഖലയായ ആറന്മുളയുടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിശോധിക്കാതെയാണ് വിമാനത്താവളത്തിന് അനുമതി നല്‍കിയത്. പത്തനംതിട്ടയുടെ സാംസ്ക്കാരിക പാരമ്പര്യത്തെയും പൈതൃകത്തെയും വികലമാക്കി ചിത്രീകരിച്ച് ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ സാംസ്ക്കാരിക ഡയറക്ടറി ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: