കാരുണികതയാണ് ഗുരുവിന്റെ മുഖമുദ്ര. എങ്കിലും അത് എല്ലായിപ്പോഴും ഗുരു പുറത്തെടുക്കണമെന്നില്ല. ഗൗരവും കാര്‍ക്കശ്യവും ഔദാസീന്യവുമൊക്കെ ഗുരു ചിലപ്പോള്‍ പ്രകടിപ്പിച്ചുവെന്ന് വരാം. അത് ശിഷ്യനെ കാര്യപ്രാപ്തിയിലേക്ക് ഉയര്‍ത്താന്‍ വേണ്ടിയാണെന്ന് ബോധ്യപ്പെട്ടാല്‍, ആ ഗൗരവവും കാര്‍#്കശ്യവും തിരസ്കാരഭാവവുമെല്ലാം കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, വാത്സല്യത്തിന്റെതന്നെ വിവിധ മുഖങ്ങളാണെന്നറിയാം. ഗൗരവമോ, ഔദാസീന്യമോ, ശാസനയോ എന്തുതന്നെയായാലും ശരി, അതെല്ലാം ശിഷ്യന്റെ നന്മമാത്രം ഉദ്ദേശിച്ചാണെന്ന് മനസ്സിലാക്കണം. ഗുരുവിന്റെ ശാസനയും ശിക്ഷണവും ശിഷ്യന്റെ ഉന്നതിക്കുവേണ്ടിയാണ്. ദ്വേഷിക്കലും ശാസിക്കലുമെല്ലാം ശിഷ്യന് സ്വയം തിരുത്തപ്പെടാന്‍ വേണ്ടിയാണ്. ഗുരുവിനാല്‍ ശാസിക്കപ്പെടാന് ബാദ്ധ്യസ്ഥനാണ് ശിഷ്യന്. ഗുരുവിന്റെ അനുശാസനത്തില്‍ വാത്സല്യം അനുശാസനത്തില്‍ വാത്സല്യം മാത്രം പ്രതീക്ഷിച്ചാല്‍ പോരല്ലോ. ഏത് വിധേനയുള്ള ശിക്ഷണമായാലും ശരി, ശിഷ്യന് അതിന് വിധേയമാകാതിരുന്നാല്‍ അയാള്‍ ശിഷ്യശബ്ദത്തിന് അര്‍ഹനല്ല.
ഇന്ന് സമയം തീരെയില്ല. ചെയ്തുതീര്‍ക്കേണ്ടതായ ജോലികള്‍ വളരെയേറെയും. ദീര്‍ഘമായ മനുഷ്യായുസ്സ് എന്ന് പറയുന്നതുപോലും ക്ഷണികമാണ്. ആ നിലയില്‍ ഒരുവന് സ്വയം അറിയാനും അറിഞ്ഞതില്‍ അഭിരമിക്കാനും അറിയാത്തവര്‍ക്ക് ഉപകാരം ചെയ്യാനും കിട്ടുന്ന സമയം തീരെ പരിമിതമാണ്. അങ്ങനെ വരുമ്പോള്‍ ഗുരു നമ്മെ ഗൗരവപൂര്‍ണമായ, ഉത്തരവാദിത്വപൂര്അണമായകര്ത്തവ്യത്തിലേക്ക് നിയോഗിക്കേണ്ടുണ്ട്. ദുഷ്കരമായത് സാധിതമാക്കുവാന്‍ നമ്മെ തയ്യാറെടുപ്പിക്കേണ്ടതുണ്ട്. നമ്മെ നല്ലൊരു സാധകനാക്കി മാറ്റേണ്ടതുണ്ട്. ഒരു ശിഷ്യന്റെ യോഗ്യത നമ്മില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മാത്രമല്ല, സാധകന് നല്ല ധൈര്യശാലിയുമായിരിക്കണം. അയാള്‍ ദുര്ബലചിത്തനായിക്കൂടാ. അതുകൊണ്ടാണ്, ഗുരു ചിലപ്പോള്‍ മൃദുലത വിട്ട് ശിഷ്യരോട് പ്രതികരിക്കുന്നത്. അത് അയാളുടെ ആദ്ധ്യാത്മികമായ ഉന്നതി ലക്ഷ്യമിട്ടുകൊണ്ടാണ്. അത് ആന്തരിക വളര്‍ച്ച ഉദ്ദേശിച്ചുകൊണ്ടാണ്. യാ നിലയില്‍ നോക്കിയാല്‍ അത് ഗുരുവിന്റെ ഉദാരതയാണ്, വാത്സല്യമാണ്, കാരുണികതയാണ്, അനുഗ്രഹമാണ്. ശിഷ്യന് അമ്മട്ടില്‍ കാണാത്തിടത്തോളം അയാള്‍ക്ക് സാധനയില്‍ മുന്നേറുവാനോ ശോഭിക്കുവാനോ ആവില്ല. ആദ്ധ്യാത്മികതയില്‍ പൂര്‍ണ്ണത കൈവരിക്കുവാനുമാവില്ല.
അമിതലാളനം കൊണ്ട് വളരെ ദോഷം സംഭവിക്കാം. അതുപോലെ തന്നെ ശാസനം മാത്രമായാലും ദോഷം സംഭവിക്കാം. ചുരുക്കത്തില്‍ താഡിക്കേണ്ടപ്പോള് താഡനവും ലാളിക്കേണ്ടപ്പോള് ലാളനയും നല്കണമെന്നര്ത്ഥം. അങ്ങനെ ശിഷ്യന്റെ കാര്യത്തില്‍ ഗുരുവിന് ആവശ്യമായ നയം സ്വീകരിക്കാവുന്നതാണ്. അതു മനസ്സിലാക്കാതെ ശിഷ്യന് ഗുരുവിനെ വിട്ട് വേറെ വഴിതേടിയാല്‍ വഴിയാധാരമാകാമെന്ന് മാത്രം. ശിക്ഷണത്തിന് വിധേയനാകാന്‍ മടിക്കുന്ന ശിഷ്യന്റെ കാര്യത്തിലും അതുതന്നെയാണ് ഗതി. ആയാള്‍ ശിഷ്യത്വത്തിന് അര്‍ഹനേയല്ല. അങ്ങനെയുള്ളയാള്‍ സ്വന്തം കുറ്റങ്ങളെ ന്യായീകരിക്കാന്‍ ഗുരുവിനെ കുറ്റംപറഞ്ഞുനടക്കും. ശിഷ്യന്റെ ദോഷങ്ങള്‍ ഗുരുവില്‍ ആരോപിക്കും. അതോടെ കഴിഞ്ഞു, ജന്മാന്തരങ്ങളിലേക്ക് നീളുന്ന ‘ആഗാമിപ്രത്യയം’ പോലുള്ള പ്രാരാബ്ധമാകും അയാള്‍ തലയിലേറ്റിവയ്ക്കുക. ആകയാല്‍ ശിഷ്യന് വളരെയേറെ കരുതലുള്ള ആളായിരിക്കണം. ഗുരുവിലും ശാസ്ത്രവിഷയങ്ങളിലും ‘ശ്രദ്ധ’യ്ക്ക് പ്രാധാന്യം കല്പിക്കുന്നതിന്റെ പൊരുള്‍ വേറൊന്നല്ല.
സ്വാമി തുരീയാമൃതാനന്ദ പുരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: