ന്യൂദല്‍ഹി: ജൂലൈ രണ്ട് വരെ രാജ്യത്ത് ലഭിക്കേണ്ട മഴയുടെ അളവില്‍ 31 ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍ അറിയിച്ചു. മഴക്കുറവ് കാര്‍ഷിക മേഖലയെ ബാധിച്ചേക്കുമെന്നും പവാര്‍ പറഞ്ഞു.
ഒരാഴ്ചയ്‌ക്കകം കാലവര്‍ഷം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പ്രതീക്ഷിക്കുന്ന മഴയുടെ 70 ശതമാനംവരെ ലഭിക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് മതിയായ ഭക്ഷ്യധാന്യ കരുതല്‍ ശേഖരമുണ്ട്. വരള്‍ച്ച നേരിടാന്‍ കഴിയുന്ന വിത്തിനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്‌ട്ര, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളിലും മഴ ലഭിക്കാത്തത് സാരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ ശേഖരത്തിലുണ്ട്. ഇത് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം ധാന്യങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: