ന്യൂദല്‍ഹി: ആരുഷി-ഹേമരാജ് ഇരട്ടക്കൊലക്കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ആരുഷിയുടെ മാതാവ് നൂപുര്‍ തല്‍വാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നൂപുറിന്റെ ഹര്‍ജിയില്‍ പരിഗണനാര്‍ഹമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി തള്ളിയത്.
വിചാരണ തുടരാമെന്ന് കോടതി വ്യക്തമാക്കി. പ്രധാന ഹര്‍ജി തള്ളിയതോടെ അനുബന്ധമായി സമര്‍പ്പിച്ച നൂപുറിന്റെ ജാമ്യാപേക്ഷയും റദ്ദാക്കപ്പെട്ടു. സുപ്രീംകോടതി ഹര്‍ജി തള്ളിയതോടെ നൂപുറിന് ഗാസിയാബാദ് ദസ്ന ജയിലില്‍ തന്നെ തുടരേണ്ടിവരും. നൂപുറിനെ വിചാരണ ചെയ്യാന്‍ ഗാസിയാബാദ് പ്രത്യേക സി.ബി.ഐ കോടതിയാണ് ഉത്തരവിട്ടത്. ഈ ഉത്തരവ് റദ്ദാക്കാനായിരുന്നു ഹര്‍ജി.
2008 മേയില്‍ മകള്‍ ആരുഷിയും വീട്ടുജോലിക്കാരന് ഹേംരാജും നോയിഡയിലെ വസതിയില്‍ കൊല്ലപ്പെട്ട കേസിലാണു നൂപൂര്‍ തല്‍വാറും ഭര്‍ത്താവ് രാജേഷ് തല്‍വാറും വിചാരണ നേരിടുക. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
രാജേഷിനെതിരേ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: