അഹമ്മദാബാദ്: 2002 ല്‍ ഗുജറാത്തിലെ ഓഡ് കൂട്ടക്കൊലക്കേസില്‍ 18 പേര്‍ക്കു ജീവപര്യന്തം തടവും അഞ്ചു പേര്‍ക്കും ഏഴു വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചു. ഗുജറാത്തിലെ പ്രത്യേക കോടതി ജഡ്ജി പി.ബി. സിങ്ങാണു ശിക്ഷ പ്രഖ്യാപിച്ചത്.
കേസില്‍ 47 പ്രതികള്ക്കെതിരേയാണു കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 23 പേരെ കോടതി കുറ്റക്കാരെന്നു കണ്ടെത്തി. 23 പേരെ വെറുതേ വിട്ടു. ഒരാള്‍ വിചാരണയ്ക്കിടെ മരണമടഞ്ഞു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള ഓഡ് ഗ്രാമത്തിലായിരുന്നു സംഭവം. ഒമ്പതു കുട്ടികള്‍ ഉള്‍പ്പെടെ 23 പേരെയാണ് അക്രമികള്‍ കൊന്നത്.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവുമാണ് കേസന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: