പാറ്റ്‌ന : നേപ്പാളില്‍ നിന്നുള്ള പതിനൊന്ന് മാവോയിസ്റ്റ് നേതാക്കളെ ബിഹാര്‍ കോടതി വെറുതേ വിട്ടു. ഇവര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായ സാഹചര്യത്തിലാണിത്. കേസുകള്‍ പിന്‍വലിക്കുന്നതായി ഫെബ്രുവരി ഒന്നിനാണു ബിഹാര്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവരെ കുറ്റങ്ങളില്‍ നിന്ന് ബീഹാര്‍ സര്‍ക്കാര്‍ മോചിതരാക്കിയത്. 2004 ലാണു നേതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്തത്. 2004 മേയില്‍ പാറ്റ്നയിലെ വിവിധ ഹോട്ടലുകളില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രാജ്യദ്രോഹം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണു ചുമത്തിയിരുന്നത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റാണ് പുറപ്പെടുവിച്ചിരുന്നത്. ആഭ്യന്തര മന്ത്രാലയം ബീഹാര്‍ ഗവണ്‍മെന്റിന് പ്രത്യേകം കത്ത് അയച്ചതിന്റെ പ്രകാരമാണ് ഇവരെ കുറ്റവിമുക്തരാക്കാന്‍ ഗവണ്‍മെന്റ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: