കണ്ണൂര്‍: ജില്ലാ പോലീസ് സൂപ്രണ്ട് അനൂപ് കുരുവിള ജോണിന്റെ ഉത്തരവ് ലംഘിച്ച് കെ.സുധാകരന്‍ എം.പിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ആംഡ് പോലീസ് ആസ്ഥാനത്ത് ബോര്‍ഡ് സ്ഥാപിച്ച പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് സസ്പെന്‍ഷന്‍. എ.ആര്‍.ക്യാമ്പിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡിന്റെ പേരിലാണ് സസ്പെന്‍ഷന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി എ.ആര്‍.ക്യാമ്പിനകത്ത് ഗേറ്റിനടുത്തായാണ് കെഎപി ക്യാമ്പിലെ നീന്തല്‍ക്കുളത്തിന് പത്ത് ലക്ഷം രൂപ അനുവദിച്ച എം.പിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പോലീസ് അസോസിയേഷന്റെ പേരില്‍ ബോര്‍ഡ് സ്ഥാപിച്ചത്.
ബുധനാഴ്ച നടന്ന റിപ്പബ്ലിക് ദിനപരേഡിനെത്തിയ എസ്പി പ്രസ്തുത ബോര്‍ഡ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും അസോസിയേഷന്‍കാര്‍ തന്നെ നേരിട്ട് ബോര്‍ഡ് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് സംഭവമറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് അസോസിയേഷന്‍ അംഗങ്ങള്‍ ബോര്‍ഡ് പുനസ്ഥാപിക്കുകയും സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിക്കുകയും ചെയ്തു. ഇതിനിടയില്‍ അടിയന്തരമായും ബോര്‍ഡ് നീക്കം ചെയ്യണമെന്ന് എസ്.പി വീണ്ടും ആവശ്യപ്പെട്ട് ഉത്തരവിട്ടു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് ബോര്‍ഡ് സ്ഥാപിച്ച അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി.വി.മനോജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സി.ഒ.പുഷ്പരാജ്, കൊട്ടിലക്കണ്ടി കൃഷ്ണന്‍, മുന്‍ സെക്രട്ടറി എം.ജി.ജോസഫ് എന്നിവരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.
എസ്.പിയുള്‍പ്പെടെയുള്ള ജില്ലയിലെ ചില പോലീസ് ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്ന് കെ.സുധാകരന്‍ എം.പി കെപിപിസി യോഗത്തിലടക്കം ആവശ്യമുന്നയിച്ചിരുന്നു. ഭരണം മാറിയിട്ടും ജില്ലയിലെ പോലീസ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നതായി ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍ മാസങ്ങളായി ആരോപണമുന്നയിച്ചു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: