ന്യൂദല്‍ഹി: കേന്ദ്ര കൃഷിമന്ത്രിയും എന്‍.സി.പി നേതാവുമായ ശരത് പവാറിനെ ചെകിടത്തടിച്ച ട്രാവല്‍ ഏജന്‍സി ഉടമ ഹര്‍വിന്ദര്‍ സിങ്ങിനു ജാമ്യം. പട്യാല കോടതിയാണു ജാമ്യം അനുവദിച്ചത്. ഹര്‍വിന്ദര്‍ സിങ്ങിനു മാനസിക രോഗമില്ലെന്നു കോടതി നിരീക്ഷിച്ചു.
നേരത്തെ ഹരിവിന്ദര് സിങിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ ദല്‍ഹി മെട്രൊ പൊളിറ്റന്‍ മജിസ്ട്രേറ്റ് ജസീത് കൗര്‍ ഉത്തരവിട്ടിരുന്നു. നവംബര്‍ 24ന് എന്‍ഡിഎംസി സെന്ററില്‍ വച്ചാണു ഹര്‍വിന്ദര്‍ പവാറിന്റെ ചെകിടത്തടിച്ചത്.
അഴിമതിയും വിലക്കയറ്റവും നിയന്ത്രിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. കൂടാതെ പവാറിനു നേരെ കൃപാണ്‍ വീശുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: