Samskriti

മനുസ്മൃതിക്കൊരു മുഖവുര

Published by
സന്തോഷ് ബോബന്‍

ഭാരതത്തില്‍ പോയ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഗ്രന്ഥമാണ് മനുസ്മൃതി. എന്നാല്‍ വിരലിലെണ്ണാവുന്നവര്‍പോലും ഈ പുസ്തകം വായിച്ചിട്ടില്ലെന്നതാണ് വസ്തുത. മനുസ്മൃതിയുടെ രചന സംസ്‌കൃത കാവ്യരൂപത്തലാണ് എന്നതിനാല്‍ വായനക്കു വേഗം വഴങ്ങുന്ന കൃതിയല്ല ഇത്. വിവര്‍ത്തനങ്ങളും കഠിനമാണ്. മനുസ്മൃതി ഇന്നൊരാളും പിന്തുടരുന്നില്ല. ചുരുക്കത്തില്‍ മനുസ്മൃതി ഇന്നാകെ ഉപയോഗിക്കുന്നത് അതിലെ ഏതെങ്കിലും ഒന്നോ രണ്ടോ വരികള്‍ എടുത്ത് രാഷ്‌ട്രിയ വിവാദങ്ങള്‍ ഉണ്ടാക്കുവാന്‍ മാത്രമാണ്.

മനുസ്മൃതിയുടെ മലയാള പരിഭാഷകളില്‍ ഏറ്റവും ലളിതമായി ലേഖകനു തോന്നിയത് തൃശൂര്‍ ശ്രീരാമകൃഷ്ണ മഠം പ്രസിദ്ധീകരിച്ച സിദ്ധിനാഥാനന്ദ സ്വാമികളുടെ വിവര്‍ത്തനമായിരുന്നു. സംസ്‌കൃതവും മലയാളവും അറിയുന്നവര്‍ക്കേ സംസ്‌കൃതമൂലം ആവശ്യമുള്ളു. മനുസ്മൃതി എന്താണ് പറയുന്നത്. ആദിമനുഷ്യനാണ് മനു. മനുവിന്റെ മക്കളാണ് മനുഷ്യര്‍. ഓരോ കാര്യത്തെപ്പറ്റിയും ആഴത്തില്‍ ചിന്തിക്കുന്നവരാണ് മനുവും മനുവിന്റെ പരമ്പരകളും. മനു എന്നാല്‍ മനനം ചെയ്യുന്നവന്‍ ചിന്തിക്കുന്നവന്‍ എന്നൊക്കെ അര്‍ത്ഥം. ചിന്തകളിലുള്ളലെ വത്യസ്തയാണ് മനുഷ്യനെ മറ്റ് ജീവികളില്‍ നിന്ന് വത്യസ്തമാക്കുന്നത്.

ചിന്തകള്‍ അറിവുകളായി മാറുന്നു. അതാണ് ജ്ഞാനം. ആ ജ്ഞാനം നേടിയവരാണ് മഹര്‍ഷികള്‍. ഇവരെ ആപ്തന്മാര്‍ എന്നും വിളിക്കുന്നു. അവരുടെ ചിന്തകളും ഉപദേശങ്ങളുമാണ് ഭാരതീയ കൃതികള്‍ ഋഷിമാരുടെ ഉപദേശങ്ങളാണ് വേദങ്ങള്‍ അഥവ ശ്രുതികള്‍. അവമനുഷ്യന്റെ ജീവിത ലക്ഷ്യവും അതിലേക്കുള്ള മാര്‍ഗവും കാണിച്ച് തരുന്നു. ലക്ഷ്യം ബ്രഹ്‌മവും മാര്‍ഗം ധര്‍മവുമാണ്. ബ്രഹ്‌മത്തെ പരമസത്യമെന്നും പരമവ്യാപിയായ, തുടക്കമോ അവസാനമോ ഇല്ലാത്ത ചൈതന്യമെന്നുമൊക്കെവിളിക്കാം. നമ്മുടെ പ്രവൃത്തികളാണ് മാര്‍ഗം. അത് ധര്‍മത്തില്‍ അധിഷ്ഠിതമായിരിക്കണം. സത്യം, നീതി, ദയ, കരുണ, കടമ, സദാചാരം, പാരമ്പര്യം എന്നിവയൊക്കെ അടങ്ങുന്നതാണ് ധര്‍മം.

മനുസ്മൃതി ഏതെങ്കിലുമൊരു വ്യക്തി ആലോചിച്ച് എഴുതിയുണ്ടാക്കിയതോ പറഞ്ഞുകൊടുത്ത് എഴുതിച്ചതോ അല്ല. മനുസ്മൃതി ക്രിസ്തുവിന് മുമ്പേ് ഭാരതത്തില്‍ നിലവിലിരുന്ന ഭരണ സംവിധാനം അഥവാ നിയമസംഹിത ആയിരുന്നു. അക്കാല സമൂഹ ജീവിതം ഇതിനനുസരിച്ചായിരുന്നു. പ്രപഞ്ചത്തിന്റെ ഉത്ഭവം, ധര്‍മം, സംസ്‌കാരം, ഗുരു, ബൃഹ്‌മചര്യം, വിവാഹം, മരണം, ഭക്ഷണം, സ്ത്രീ, സംന്യാസം, കോടതി, സാക്ഷി, തൂക്കം, പലിശ, ദാമ്പത്യം, ദാനം, തൊഴില്‍, രാജഭരണം എന്നിങ്ങനെ മനുഷ്യന്റെ സകല മേഖലകളെക്കുറിച്ചും മനുസ്മൃതിയില്‍ പ്രതിപാദിക്കുന്നു. ഇതിനാലാണ് മനുസ്മൃതിയെ ലോകത്തിലെ ആദ്യത്തെ മനുഷ്യന്റെ നിയമ സംഹിത എന്ന് വിശേഷിപ്പിക്കുന്നത്.

മനുഷ്യനെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ മനുസ്മൃതി നാലായി തിരിക്കുന്നു. ബ്രാഹ്‌മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെ. ഇതാണ് ചാതുര്‍വര്‍ണ്ണ്യം. ജനിക്കുമ്പോള്‍ എല്ലാവരും ശൂദ്രര്‍. പിന്നിട് സ്വന്തം കഴിവിനനുസരിച്ച വളര്‍ന്ന് വത്യസ്ത വിഭാഗങ്ങളിലേക്ക് മാറുന്നു. തൊഴിലിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനെ വിഭജിക്കുന്ന ഒരു സമ്പ്രദായമായിട്ടാണ് തുടങ്ങിയതെങ്കിലും ഓരോ തൊഴിലും കുടുംബ പരമ്പരയായി ഒരേ കുടുംബക്കാര്‍ ചെയ്യുവാന്‍ തുടങ്ങിയതോടെ അത് അവരുടെ കുലത്തൊഴിലായി മാറുകയും പിന്നീടത് ജാതിയായി മാറുകയും ഓരോ വിഭാഗത്തിനും കാലക്രമത്തില്‍ വ്യത്യസ്ത നിയമങ്ങള്‍ ക്രമേണ പ്രാബല്യത്തിലാവുകയും ചെയതു. ഒരേ തൊഴിലുകള്‍ തലമുറകളായി പിന്തുടരുന്നത് ഇന്നും നിലനില്‍ക്കുന്ന സമ്പ്രദായമാണെങ്കിലും ഇതിന്റെ പഴി മുഴുവന്‍ മനുസ്മൃതിക്കാണ്. മനുസ്മൃതിയുടെ കാലത്ത് രാജാവിന്റെ മകന്‍ രാജാവായും പൂജാരിയുടെ മകന്‍ പുജാരിയായും വൈദ്യരുടെ മകന്‍ വൈദ്യരായും ക്ഷുരകന്റെ മകന്‍ ക്ഷുരകനായും ജീവിച്ച പോലെ ഇന്ന് ഡോക്ടറുടെ മകന്‍ ഡോക്ടറായും വക്കിലിന്റെ മകന്‍ വക്കീലായും എന്‍ജിനിയറുടെ മകന്‍ എന്‍ജിനിയറായും തുടരുന്നത് നാം കാണുന്നുണ്ട്. പണം ഉണ്ടാക്കാന്‍ കഴിയുന്ന എല്ലാ തൊഴിലുകള്‍ക്കും ഇന്നത്തെപ്പോലെ തന്നെ മാന്യത അന്നുമുണ്ടായിരുന്നു. തൊഴില്‍വിഭജനം തുടങ്ങിയത് ഇങ്ങനെയാണെങ്കിലും പിന്നിടത് വര്‍ണ്ണവ്യവസ്ഥയായി മാറി.
ഋഗ് വേദത്തിലെ 90-ാം സൂക്തമാണ് പുരുഷസുക്തം. ഈ പ്രപഞ്ചത്തിനും ജീവജാലങ്ങള്‍ക്കും ജന്മമേകകിയ ശക്തിയെയാണ് പുരുഷ സുക്തത്തില്‍ പുരുഷന്‍, വിരാട് പുരുഷന്‍, വിശ്വ പുരുഷന്‍, പരമാത്മാവ് എന്നൊക്കെ വിളിക്കുന്നത്. ഇതനുസരിച്ച് പുരുഷന്റെ മുഖത്തില്‍ നിന്ന് ബ്രാഹ്‌മണനും കൈകളില്‍ നിന്ന് ക്ഷത്രിയനും തുടകളില്‍ നിന്ന് വൈശ്യനും കാലുകളില്‍ നിന്ന് ശൂദ്രരും ഉല്‍ഭവിച്ചു എന്നാണ്. അമിത തേജസ്വിയും സ്വയംഭൂവുമായ ബ്രഹ്‌മാവിനെ നമസ്‌ക്കരിച്ചിട്ട് ഞാന്‍ മനു പ്രണിതങ്ങളായ(മനുവിനാല്‍ രചിക്കപ്പെട്ട അഥവ നിര്‍മിക്കപ്പെട്ട) ലോകത്തില്‍ എന്നും നിലനില്‍ക്കുന്ന ധര്‍മങ്ങളെപ്പറ്റി വിവരിക്കാം. മനുസ്മൃതി തുടങ്ങുന്നത് ഇങ്ങനെയാണ്.

Recent Posts