
ന്യൂഡൽഹി : ജന്തർമന്തറിൽ നടക്കുന്ന ‘പാറ്റ സമരം’ ഫുഡ് ഫെസ്റ്റ് ആയി മാറിയെന്ന് പരിഹസിച്ച് ജിതിൻ ജേക്കബ്. മതിയാകുവോളം ഭക്ഷണം.. അതും ബിരിയാണി മുതൽ, സമൂസയും, ഇറാനി ചായയും, ഐസ് ക്രീമും വരെയാണ് നൽകുന്നതെന്നും ജിതിൻ പറയുന്നു. ഇതൊക്കെ കണ്ടിട്ട് എങ്കിലും 10 ആളുകൾ അവിടെയ്‌ക്ക് ചെല്ലട്ടെയെന്ന് വിചാരിച്ചാണ് നൽകുന്നതെന്നും ഇതെല്ലാം കണ്ടാണ് സോനം അവിടെ നിരാഹാരം കിടക്കുന്നതെന്നുമാണ് ജിതിൻ പറയുന്നത്.
” എല്ലാവരും സമര വേദിയിൽ വരണം, മാതാപിതാക്കൾ മക്കളെ സമരം ചെയ്യാൻ (കലാപം ഉണ്ടാക്കാൻ) വിടണം” എന്നൊക്കെ നാണം കെട്ട് പറഞ്ഞിട്ട് പോലും ആരും മൈൻഡ് ചെയ്തില്ല.
അവസാനം എല്ലാവർക്കും 5 നേരം സൗജന്യമായി അൺലിമിറ്റഡ് ഫുഡ് വരെ കൊടുത്ത് നോക്കി. (വിദേശ ഫണ്ട് ആവശ്യത്തിന് ഉണ്ടല്ലോ), എന്നിട്ടും ഏറ്റില്ല. ഫുഡ് മുഴുവൻ തിന്ന് തീർക്കുന്നത് അവിടെ കുടി കെട്ടി കിടക്കുന്ന കേരള മാപ്രകൾ ആണ്..! കലാപം ഉണ്ടാക്കുന്നതിൽ expert ആയ സോനം വാങ്ചുക്കിന്റെ നിരാഹാര സമരം വലിയ ചലനങ്ങൾ ഉണ്ടാക്കും എന്നാണ് ഇവറ്റകൾ കരുതിയത്. അയാളുടെ നാടായ ലേഹ് യിലെ ജനങ്ങൾ പോലും അയാളെ മൈൻഡ് ചെയ്തില്ല. ആ നാറിയുടെ വാക്കും കേട്ട് കലാപത്തിന് ഇറങ്ങിയ 5 യുവാക്കൾ ആണ് ലേഹ് യിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
കേന്ദ്ര മന്ത്രിസഭാ പുനസംഘടന വരുമ്പോൾ ധർമെന്ദ്ര പ്രധാന് മന്ത്രിസ്ഥാനം നഷ്ടമാകും അല്ലെങ്കിൽ വകുപ്പ് മാറും എന്നതായിരുന്നു ഇവരുടെ അടുത്ത പ്രതീക്ഷ. അങ്ങനെ സംഭവിച്ചാൽ ‘ഞങ്ങളെ പേടിച്ച് കേന്ദ്രം മുട്ടു മടക്കി’ എന്ന് പറഞ്ഞ് ആഘോഷിക്കാൻ ആയിരുന്നു പ്ലാൻ.
കേന്ദ്രം ആകട്ടെ ഇപ്പോൾ അതിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല.
നിരാഹാര സമരം തുടങ്ങിയും പോയി, നാണക്കേട് കാരണം നിർത്താനും പറ്റുന്നില്ല. ഇയാളെ എരിവ് കയറ്റി നിരാഹാര സമരം നടത്താൻ വിട്ട ഊത്തന്മാർ ആകട്ടെ ഈ ദിവസങ്ങൾ കൊണ്ട് തിന്ന് ചീർത്തു..!
പണി പാളി എന്ന് മനസ്സിലാക്കിയ കലാപം സ്പെഷ്യലിസ്റ്റ് സോനം വാങ്ച്ചുക്, എങ്ങനെയും ഇതൊന്ന് അവസാനിപ്പിക്കാൻ വേണ്ടി സ്വന്തം വക്കീലിനെ ഏൽപ്പിച്ചിരിക്കുക ആണ്.
സമരം എങ്ങനെയും അവസാനിപ്പിച്ച് മുഖം രക്ഷിക്കാൻ ഉള്ള തത്രപ്പാടിൽ ആണ് ഇപ്പോൾ അവറ്റകൾ. പൈസ ഇറക്കിയവരോട് ഇവർ എന്ത് സമാധാനം പറയും..? സോറോസിന്റെ പണം മുഴുവൻ ഇവന്മാർ തിന്ന് തീർത്തു. ശരിക്കും തീറ്റ സമരം ആയി മാറി ഇത്.. 😂
ലേഹ് യിൽ സോനം വാങ്ചുക്ക് എരിവ് കയറ്റി യുവാക്കളെ കൊണ്ട് കലാപം ഉണ്ടാക്കിയപ്പോൾ, ഡൽഹിയിൽ അയാളെക്കാൾ ഫ്രോടുകൾ ആയവർ അയാളെ പട്ടിണിക്കിട്ടിട്ട്, 5 നേരം മൃഷ്ട്ടാന്നാം തിന്നും കുടിച്ചും നടക്കുന്നു.. 😁
ഇനിയിപ്പോൾ എന്തെങ്കിലും നാടകം നടത്തി, ‘ഫയൽവാൻ ജയിച്ചേ’ എന്ന് പറഞ്ഞ് ഈ നാടകം അവസാനിപ്പിക്കണം. അത് മിക്കവാറും നാളെ തന്നെ കാണും. അതുകൊണ്ടാണ് വാങ്ചുക്ക് തന്നെ ‘എന്നെ രക്ഷിക്കാൻ കേന്ദ്രത്തോട് പറയൂ’ എന്ന് പറഞ്ഞ് കോടതിയിൽ പോയി കേണപേക്ഷിച്ചിരിക്കുന്നത്.
‘ഒരു കൈയബദ്ധം പറ്റി, നാറ്റിക്കരുത്, ഉപജീവനം ആണ്, പണി എടുത്ത് തിന്ന് ശീലമില്ല, എങ്ങനെയും ഒരു ഡ്രാമ ഉണ്ടാക്കി ഇതൊന്ന് അവസാനിപ്പിക്കാൻ അവസരം ഉണ്ടാക്കണം’ എന്ന് പറഞ്ഞ് അണിയറയിൽ കേഴുകയാണ് സോനം വാങ്ച്ചുക് ആൻഡ് കമ്പനി.. “ എന്നാണ് ജിതിന്റെ ഫേസ്ബുക്ക് കുറിപ്പ്.