
കോട്ടയം: ക്രിസ്ത്യാനിയായാണ് ജനിച്ചതെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ഗായികയാണ് ആലിസ്. ഒരു കാലത്ത് കോട്ടയം ആലിസ് ആയിരുന്ന അവര്‍ ഇന്ന് അറിയപ്പെടുന്നത് ആലിസ് ഉണ്ണികൃഷ്ണന്‍ എന്നാണ്.
ഒരു കാലത്ത് ആലിസ് ചേച്ചി 200 രൂപ വാങ്ങിയിരുന്നപ്പോള്‍ എംജി ശ്രീകുമാറിന് വെറും 20 രൂപയായിരുന്നു പ്രതിഫലമെന്ന് വെളിപ്പെടുത്തിയിട്ടുള്ളത് മറ്റാരുമല്ല, സാക്ഷാന്‍ എം.ജി. ശ്രീകുമാര്‍ തന്നെ. . കൊല്ലത്തിന്റെ രോമോഞ്ചം എന്ന് വരെ സാധാരണക്കാര‍് ആലിസ് എന്ന ഗായികയെ വിശേഷിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് നടന്‍ മുകേഷ് തന്നെ പറഞ്ഞിട്ടുണ്ട്. സ്വന്തമായി സ്കൈലാര്‍ക് എന്ന ഗാനമേള ട്രൂപ്പ് വരെ കോട്ടയത്ത് ആരംഭിച്ച ആലിസ് പിന്നീട് സ് സംഗീതരംഗത്ത് നിന്നും പുറത്തായി. സിനിമയിലേക്ക് ചുവടുവെയ്‌ക്കാന്‍ ആലിസിന് കഴിഞ്ഞില്ല. അവിടെ കഴിവുള്ളവരെ ചവുട്ടി താഴ്‌ത്തുകയും കഴിവില്ലാത്തവരെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നു എന്ന മനസ്സിലായതോടെ ഇത് തനിക്കുള്ള മേഖലയല്ലെന്ന് ആലിസിന് മനസ്സിലായി. കലാഭവന്‍ ആലിസ് എന്ന പേരിലും അവര്‍ അറിയപ്പെടുന്നു.
ക്രിസ്ത്യന്‍ മതത്തില്‍ ജനിച്ചവളാണെങ്കിലും ആലിസ് ഇന്ന് ഒരു ഉറച്ച ഹിന്ദു മതവിശ്വാസിയാണ്.ഹിന്ദുവിന്റെ എല്ലാ ആചാരങ്ങളും വ്യക്തിയെ നല്ലതാക്കുന്ന ഒന്നാണെന്ന് സ്വന്തം അനുഭവത്തില്‍ നിന്നും ബോധ്യപ്പെട്ടതിനാലാണ് താന്‍ ഹിന്ദുമതത്തിന്റെ ഭാഗമായതെന്ന് ആലിസ് പറയുന്നു. ഇനി തന്റെ കഴിത്ത് മുറിച്ചുവെച്ചാലും ഹിന്ദു മതത്തില്‍ നിന്നും മാറാനില്ല. ക്രിസ്ത്യന്‍ മതത്തില്‍ മറ്റുള്ളവരെ ആ മതത്തിന്റെ ഭാഗമാക്കാനുള്ള സുവിശേഷ പരിപാടികളിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും ആലിസ് പറയുന്നു.
ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമൊക്കെയാണ് ആലിസ് നടത്തുന്നത്. നിരവധി സ്ഥലങ്ങളില്‍ വേദികളും ലഭിക്കുന്നു. അമൃത ടിവി പോലുള്ള പ്രമുഖ ടെലിവിഷൻ ചാനലുകളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും അവർ രാമായണ പാരായണം, സഹസ്രനാമാർച്ചന തുടങ്ങിയവ അവതരിപ്പിച്ചിട്ടുണ്ട്.