Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

കുടുംബശ്രീ അംഗങ്ങളെയാണ് സര്‍വേയ്ക്ക് നിയോഗിച്ചത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി :നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അനുവദിച്ച 20 കോടിയില്‍ ഇതുവരെ ചെലവായത് 13.04 കോടി രൂപയാണ്. ബ്രോഷറിന് 5.54 കോടി,കത്തിന് ഒരു കോടി, വാളണ്ടിയര്‍മാരുടെ യാത്രയ്‌ക്ക് 1.45 കോടി രൂപ എന്നിങ്ങനെ ചെലവായെന്നും കണക്കില്‍ പറയുന്നു.

തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്‌ക്ക് ഹര്‍ജി വരുന്നതിന് മുന്നോടിയായിട്ടാണ് കണക്ക് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആണ് നവകേരള സര്‍വേക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. 20 കോടി രൂപ ഇതിനായി വകയിരുത്തി. നവ കേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയെങ്കിലും പിന്നീട് സുപ്രീംകോടതി സര്‍വേയ്‌ക്ക് അനുമതി നല്‍കി.

സുപ്രീംകോടതിയിലടക്കം നടത്തിയ നിയമപോരാട്ടത്തിലൂടെ സര്‍ക്കാര്‍ നടത്തിയ നവകേരള സര്‍വേ 95 ലക്ഷം വീടുകളില്‍ നേരിട്ടെത്തി വിവരശേഖരണത്തിനാണ് ലക്ഷ്യമിട്ടിരുന്നത്. സര്‍വേ വൊളന്റിയര്‍മാരാകാന്‍ 96,200 പേരായിരുന്നു രജിസ്റ്റര്‍ചെയ്തത്. കുടുംബശ്രീ അംഗങ്ങളെയാണ് സര്‍വേയ്‌ക്ക് നിയോഗിച്ചത്.പത്ത് വര്‍ഷത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സര്‍വേയില്‍ തേടിയത്.

 

Recent Posts