
ഇസ്ലാമാബാദ് : അറബിക്കടലിൽ ഒരു പാകിസ്ഥാൻ നാവികസേനാ കപ്പൽ ആക്രമിക്കപ്പെട്ടു. ആക്രമണത്തിൻ കുറഞ്ഞത് മൂന്ന് പാകിസ്ഥാൻ നാവികസേനാംഗങ്ങൾ കൊല്ലപ്പെട്ടതായാണ് വിവരം. ജിവാനി ബേയ്‌ക്ക് സമീപം ഞായറാഴ്ച ഒരു പാകിസ്ഥാൻ നാവിക കപ്പൽ ലക്ഷ്യമാക്കി ബോംബ് വച്ചതായി ബലൂചിസ്ഥാൻ പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. ബലൂചിസ്ഥാന് സമീപമുള്ള കടലിൽ പാകിസ്ഥാൻ സേനയെ ലക്ഷ്യമിടുന്നത് ഇതാദ്യമായതിനാൽ ആക്രമണം ലോക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
തന്ത്രപരമായി പ്രധാനപ്പെട്ട ഗ്വാദർ തുറമുഖത്തിന് സമീപമാണ് ആക്രമണം നടന്നതെന്നതിനാൽ പാകിസ്ഥാൻ സൈന്യത്തിനും സർക്കാരിനും ഇത് പ്രത്യേകിച്ചും ആശങ്കാജനകമാണ്.
അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാനെതിരെ സായുധ കലാപം ആരംഭിച്ച ബലൂചിസ്ഥാനിൽ സജീവമായ വിമത ഗ്രൂപ്പുകളായിരിക്കാം ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക വിദഗ്ധർ വിശ്വസിക്കുന്നു.
പാകിസ്ഥാന്റെ ആശങ്ക വർദ്ധിക്കും
ബലൂചിസ്ഥാന്‍ സമീപം പാകിസ്ഥാന്‍ നാവികസേനയ്ക്ക് നേരെയുണ്ടായ ആക്രമണം സേനാ മേധാവിയായ അസിം മുനീറിലും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പാകിസ്ഥാന്റെ ഭാഗത്ത് ഇത് ഒരു പ്രധാന വെല്ലുവിളി ഉയർത്തുന്നു. ഈ മേഖലയിലുടനീളം കരയിലുള്ള BLA, TTP, മറ്റ് ഗ്രൂപ്പുകള്‍ എന്നിവയുടെ ആക്രമണങ്ങള്‍ പാകിസ്ഥാന്‍ സൈന്യം ഇതിനകം നേരിടുന്നുണ്ട്.