കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, ഹുമയൂൺ കബീറും ബിജെപിയും തമ്മിലുള്ള തൃണമൂലിന്റെ ആരോപണ വീഡിയോയ്‌ക്ക് തക്ക മറുപടിയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ.
ഹുമയൂൺ കബീറും ഭാരതീയ ജനതാ പാർട്ടിയും ദക്ഷിണധ്രുവവും ഉത്തരധ്രുവവും പോലെ വ്യത്യസ്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “മമതജിയുടെ കഴിവുകളെക്കുറിച്ച് നിങ്ങൾക്ക് അറിയില്ല. അവർക്ക് അത്തരം രണ്ടായിരം വീഡിയോകൾ കെട്ടിച്ചമയ്‌ക്കാൻ കഴിയും. ഹുമയൂൺ കബീറും ഭാരതീയ ജനതാ പാർട്ടിയും ദക്ഷിണധ്രുവവും ഉത്തരധ്രുവവും പോലെയാണ് . ഞങ്ങൾക്ക് ഒരിക്കലും ഒന്നിക്കാൻ കഴിയില്ല. ബംഗാളിൽ ബാബറി മസ്ജിദ് പണിയണമെന്ന് വാദിക്കുന്ന ഒരാളോടൊപ്പം ഇരിക്കുന്നതിനേക്കാൾ 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം.” അമിത് ഷാ പറഞ്ഞു.
കബീറും ഈ സംഭവത്തെ ഗൂഢാലോചനയായി വിശേഷിപ്പിച്ചിട്ടുണ്ട്.മമത ബാനർജിക്ക് തന്നെ വളരെ പേടിയാണെന്നും അതുകൊണ്ടാണ് ഈ വീഡിയോ കെട്ടിച്ചമച്ചതെന്നും കബീർ അവകാശപ്പെടുന്നു. ടിഎംസിക്കും മമത ബാനർജിക്കുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഉദ്ദേശിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.















