പാലക്കാട്: പാലക്കാട് രമേഷ് പിഷാരടി തോല്‍ക്കുമെന്നും ശോഭ സുരേന്ദ്രന്‍ ജയിക്കുമെന്നും ഉറപ്പായപ്പോള്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ആസൂത്രകന്‍ കനഗോലു എടുത്തു പയറ്റിയ അവസാന ആയുധമാണ് ‘വോട്ടിന് നോട്ട് ‘ എന്ന് കരുതുന്നു. കേരളത്തിലെ ഒരു ജിഹാദി മാധ്യമമാണ് ഈ ഗൂഢപദ്ധതിയില്‍ കനഗോലുവിന് കൂട്ടാളിയായി പ്രവര്‍ത്തിച്ചത്. എന്തായാലും കനഗോലുവിന്റെ പദ്ധതി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ജില്ലാകളക്ടര്‍ മാധവിക്കുട്ടി പൊളിച്ചടുക്കി ശോഭാ സുരേന്ദ്രന്റെ നിരപരാധിത്വം തെളിയിച്ചു. കനഗോലുവിനെപ്പോലും ഞെട്ടിച്ചായിരുന്നു അതിവേഗമുള്ള അന്വേഷണവും റിപ്പോര്‍ട്ടും മാധവിക്കുട്ടി നടത്തിയത്. അതില്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചന പൊളിഞ്ഞുവീണു.
പരാതി ലഭിച്ച് മണിക്കൂറുകൾക്കകമാണ് അതിവേഗം അന്വേഷണം നടത്തി കളക്ടർ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചത്. ഫ്ലൈയിംഗ് സ്ക്വാഡ് കൃത്യമായി ശോഭാ സുരേന്ദ്രന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് കണ്ടെത്തിയത് ആശ്വാസമായി. ഇതോടെ കനഗോലു കണ്ടം വഴി ഓടിയിരിക്കണം. കര്‍ണ്ണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതുപോലെയുള്ള വിലകുറഞ്ഞ കളികള്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ എടുത്തുപയറ്റിയിട്ടുണ്ട് കനഗോലു.
രണ്ട് വണ്ടികളിലായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശോഭയെ പിന്തുടര്‍ന്നത് കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ്. അതും വോട്ടെടുപ്പിന്റെ തലേദിവസം. അപ്പോള്‍ വോട്ടെടുപ്പ് ദിവസമാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താം എന്നതാണ് കോണ്‍ഗ്രസിന്റെ പദ്ധതി.
വോട്ടെടുപ്പിന്റെ തലേദിവസം തന്നെ തെരഞ്ഞെടുത്തത് സ്ഥാനാര്‍ത്ഥിയെ സംശയനിഴലില്‍ നിര്‍ത്തി തോല്‍പിക്കാനാണ്. ഇത്തരം അടവുകള്‍ കര്‍ണ്ണാടകയിലും കനഗോലു പയറ്റിയിട്ടുണ്ട്. എന്തായാലും തെരഞ്ഞെടുപ്പ് ആസൂത്രണമെന്നത് ക്രിമിനല്‍ സ്വഭാവമുള്ള ആസൂത്രണങ്ങളിലേക്ക് കടക്കുന്നത് ആശ്വാസ്യകരമല്ല.
വയോധിക പണം കിട്ടിയില്ലെന്ന് മൊഴി നൽകിയിട്ടും ജില്ലാകളക്ടര്‍ എന്തിനാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ടത് എന്നതില്‍ ചിലര്‍ ദുരൂഹത ആരോപിക്കുന്നു. അതില്‍ അര്‍ത്ഥമില്ല. കാരണം തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് ഇത്തരം പരാതികള്‍ വന്നാല്‍ പ്രാഥമിക റിപ്പോര്‍ട്ടിനപ്പുറം വിശദമായ അന്വേഷണം നടത്തണമെന്നുണ്ട്. അതിനാല്‍ കളക്ടറും അത്തരമൊരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്ന് മാത്രം. എന്തിനാണ് കനഗോലു ഇത്രയും തറ കളി പ്രയോഗിച്ചത് എന്നത് വ്യക്തമല്ല. എന്തായാലും കുറ്റവാളികള്‍ ഇന്നല്ലെങ്കില്‍ നാളെ കുടുങ്ങുക തന്നെ ചെയ്യും.
















