പെഷവാർ: പാകിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിൽ ഒരു പോലീസ് സ്റ്റേഷനെ ലക്ഷ്യമിട്ട് നടന്ന ചാവേർ കാർ ബോംബ് ആക്രമണത്തിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ സമീപത്തുള്ള നിരവധി വീടുകൾക്ക് കേടുപറ്റി. നാല് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ബന്നു ജില്ലയിലെ ഡൊമെൽ തഹ്സിലിൽ ഒരു ചാവേർ ബോംബർ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
ഈ സംഭവത്തിന് തൊട്ടുപിന്നാലെ വെടിവയ്‌പ്പ് നടന്നതായി റിപ്പോർട്ടുകൾ പറയുന്നു.
രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ അഞ്ച് മൃതദേഹങ്ങൾ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തു.
പാകിസ്ഥാൻ ഇപ്പോഴും ഭീകരർക്ക് ‘സുരക്ഷിത താവള’മായി തുടരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് യുഎസ് റിപ്പോർട്ട് വന്നത്.
കഴിഞ്ഞ മാസം, കോൺഗ്രസ് റിസർച്ച് സർവീസ് (സിആർഎസ്) റിപ്പോർട്ട് അവകാശപ്പെട്ടത്, ഇസ്ലാമാബാദ് ഭീകരർക്ക് സുരക്ഷിത താവളമായി തുടരുന്നു എന്നാണ്.
2026 മാർച്ച് 25 ലെ റിപ്പോർട്ടിൽ, പാകിസ്ഥാനും അതിന്റെ സൈന്യവും ‘ചില ഭീകര ഗ്രൂപ്പുകളും വ്യക്തികളും രാജ്യത്ത് പരസ്യമായി പ്രവർത്തിക്കുന്നത് തടയാൻ മതിയായ നടപടി’ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറയുന്നു.
ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യും ജെയ്ഷ്-ഇ-മുഹമ്മദും (ജെഎം) പാകിസ്ഥാൻ മണ്ണിൽ നിന്ന് പ്രവർത്തനം തുടരുന്നു, റിപ്പോർട്ടിൽ പറയുന്നു.
















