വാഷിംഗ്ടൺ: ഇറാനുമായി നടക്കുന്ന യുദ്ധം അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവോ. അങ്ങനെയാണ് പുറത്തുവരുന്ന പുതിയ വാർത്തൾ കാണിക്കുന്നത്. അടിയ്‌ക്കടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ പുതിയ പ്രസ്താവനകൾ ഇറക്കി വിജയത്തിലേക്കും യുദധ സമാപ്തിയിലേക്കും സമാധാനത്തിലേക്കും പോകുന്നുവെന്ന് പറയുന്നെങ്കിലും ഈ സൈനിക നടപടി യുഎസ് സൈനിക തലപ്പത്ത് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.
യുഎസ് യുദ്ധ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനോട് രാജിവച്ച് ഉടൻ വിരമിക്കാൻ ആവശ്യപ്പെട്ടതായി പെന്റഗൺ വെളിപ്പെടുത്തി. രാജിക്ക് കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
‘ജോർജ്ജ് തന്റെ സ്ഥാനത്ത് നിന്ന് വിരമിക്കും’ എന്ന്
പെന്റഗൺ ചീഫ് വക്താവ് ഷോൺ പാർനെൽ പ്രസ്താവനയിൽ രാജി സ്ഥിരീകരിച്ചു.
ജനറലിന്റെ ‘നമ്മുടെ രാഷ്‌ട്രത്തിനായുള്ള പതിറ്റാണ്ടുകളുടെ സേവനത്തിന്’ പാർനെൽ യുദ്ധ വകുപ്പിന്റെ നന്ദി പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ ഭാവിക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.
ജോ ബൈഡൻ ഭരണകൂടത്തിന് കീഴിൽ ജനറൽ ജോർജ് 2023 ആഗസ്ത് മുതൽ ആർമി ചീഫ് ഓഫ് സ്റ്റാഫായി സേവനമനുഷ്ഠിച്ചുവരുന്നു, സാധാരണയായി നാല് വർഷത്തെ കാലാവധിയുള്ള ഒരു പദവിയാണിത്. എന്നാൽ യുദ്ധകാലത്ത് ഇങ്ങനെയൊരു മാറ്റം പ്രഖ്യാപിക്കുന്നത് മറ്റു കാരണങ്ങളാലാണോ എന്ന സംശയങ്ങൾ ബലപ്പെടുന്നുണ്ട്. പ്രതിരോധ സെക്രട്ടറി ഹെഗ് സെത്ത് വിവാദക്കാരനാണ്. യുദ്ധകാലങ്ങളിൽ എടുത്ത തീരുമാനങ്ങൾ, നടപടിക്രമങ്ങൾ, ക്രിസ്തുമതം ഔദ്യോഗിക പദവി വിനിയോഗിച്ച് പ്രചരിപ്പിക്കൽ തുടങ്ങിയവയിൽ ഹെഗ് സെത്ത് ആരോപണ വിധേയനായിട്ടുണ്ട്.
കഴിഞ്ഞ വർഷം ഹെഗ്സെത്ത് അധികാരമേറ്റതിനുശേഷം നടത്തിയ ഒരു ഡസനിലധികം ഉന്നത ജനറൽമാരെയും അഡ്മിറൽമാരെയും പുറത്താക്കിയതിൽ ഏറ്റവും പുതിയതാണ് ഈ പുറത്താക്കൽ. ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് ഏകദേശം അഞ്ച് ആഴ്ചകൾക്കുള്ളിലും യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പ്രസിഡന്റ് ട്രംപിൽ നിന്ന് വ്യക്തമായ സമയപരിധിയില്ലാത്തതുമായ ജോർജിന്റെ വിടവാങ്ങലിന് പെന്റഗൺ ഉദ്യോഗസ്ഥർ ഒരു കാരണം നൽകുന്നില്ല.
















