പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി പാലക്കാട് മജിസ്‌ട്രേറ്റ് കോടതി. പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ് വി വത്സനെതിരെയുള്ള പരാതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. അന്വേഷണസംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് കോടതിയുടെ നടപടി. ഇതോടെ പ്രശോഭിന്റെ കുരുക്ക് മുറുകുകയാണ്.
പ്രശോഭിനെതിരായ തെളിവ് ശേഖരണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പോലീസ് ഡിജിറ്റല്‍ തെളിവുകളാണ് ശേഖരിക്കുന്നത്. മെസ്സേജുകള്‍, ഫോണ്‍ രേഖകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പോലീസ് നിലവില്‍ പരിശോധന നടത്തുന്നത്. പ്രശോഭ് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ എസ്‌സി എസ്ടി പീഡന നിരോധന നിയമപ്രകാരമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇതോടെയാണ് പ്രശോഭ് ഒളിവില്‍ പോയതിന്നാൻ പോലീസ് പറയുന്നത്. മാത്രമല്ല പ്രതി കേരളം വിട്ടതായും സൂചനയുണ്ട്. ഇയാള്‍ ഒളിവിലിരുന്ന് കൊണ്ട് മുൻകൂർ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ നടത്തുണ്ടായിരിക്കാം എന്നാണ് പോലീസ് നിഗമനം. യുവതി മുഖ്യമന്ത്രിയ്‌ക്കും ജില്ലാ പോലീസ് മേദാവിക്കും പരാതി നല്‍കിയതിനെ തുടർന്നാണ് വിവരം പുറംലോകം അറിയുന്നത്.
പ്രശോഭ് രാഹുല്‍മാങ്കൂട്ടത്തില്‍ അടക്കമുള്ള പ്രമുഖറോഡുള്ള അടുത്ത ബന്ധം പറഞ്ഞും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പ്രശോഭ് ജോലി നല്‍കാമെന്ന് പറഞ്ഞ് പരിചയപ്പെടുകയും ശേഷം യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
ശേഷം പലയിടങ്ങളില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്നും കൂടാതെ ഭീഷണിപ്പെടുത്തി പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഈ സമയത്ത് താൻ മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തിയതായും യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
















