Kerala

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് മുസ്ലീം ലീഗെന്നും എകെ ബാലന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട് :പാര്‍ട്ടിയിലെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വളരെ ഗൗരവത്തില്‍ എടുക്കണമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍.ജി സുധാകരന്‍ ചെയ്തത് രാഷ്‌ട്രീയ ചെറ്റത്തരം തന്നെയാണെന്നും പാര്‍ട്ടിയെ ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തി. എസ്എഫ്‌ഐ സമ്മേളനത്തില്‍ വിമര്‍ശിച്ച തന്നെ ജി സുധാകരന്‍ സംസ്ഥാന കമ്മിറ്റിയില്‍ എടുത്തില്ലെന്നും എകെ ബാലന്‍ പറഞ്ഞു.പിന്നീട് ജി സുധാകരനെ എസ്എഫ്‌ഐ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. സഹോദരന്റെ രക്ത സാക്ഷിത്വത്തെ ജി സുധാകരന്‍ ഇപ്പോള്‍ ഒറ്റികൊടുത്തു.

അമ്പലപ്പുഴയില്‍ ജി സുധാകരന്‍ തോല്‍ക്കും.എല്‍ഡിഎഫ് അവിടെ ജയിക്കും.തളിപ്പറമ്പില്‍ പി കെ ശ്യാമള ജയിക്കും. ടികെ ഗോവിന്ദനും ജി സുധാകരനും പാര്‍ലിമെന്ററി വ്യാമോഹമാണെന്ന് എകെ ബാലന്‍ പറഞ്ഞു.

ബിജെപിക്കു ഒരു സീറ്റ് പോലും കിട്ടില്ല.മോദി കേരളത്തില്‍ വന്നിട്ട് കാര്യമില്ലെന്നും അദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മത രാഷ്‌ട്ര വാദികള്‍ ആണ്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് മുസ്ലീം ലീഗെന്നും എകെ ബാലന്‍ ആരോപിച്ചു.

രമേശ് പിഷാരടി പാലക്കാട് രാഹുല്‍ മാങ്കുട്ടത്തിലിന്റെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാണ് വോട്ട് ചോദിക്കുന്നത്. പിഷാരടി പൂര്‍ത്തി ആക്കുക രാഹുലിന്റെ ബലാത്സംഗം ആണോ? അതോ ഭ്രൂണ ഹത്യയാണോ പൂര്‍ത്തി ആക്കേണ്ടത് എന്ന് രമേഷ് പിഷാരടി വ്യക്തമാക്കണമെന്നും എകെ ബാലന്‍ പറഞ്ഞു.

 

Recent Posts