Thiruvananthapuram

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്ന ആവശ്യം ശക്തം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: വി.കെ. പ്രശാന്ത് എംഎല്‍എയുടെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കോടികളുടെ സര്‍ക്കാര്‍ പണം പ്രശാന്തിന്റെ പക്കലേക്കെത്തുന്നതായും ആക്ഷേപം ഉയരുന്നു. വി.കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികളുടെ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുന്നു.

ആക്കുളം കണ്ണാടിപ്പാലം നിര്‍മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കുന്നതിനിടയിലാണ് കണ്ണാടിപ്പാലത്തിന്റെ വരുമാനത്തില്‍ നിന്ന് പ്രതിമാസം കാല്‍ക്കോടി രൂപ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റിലേക്കൊഴുകുന്നതായുള്ള വിവരവും പുറത്തുവന്നിരിക്കുന്നത്. പൊതു-സ്വകാര്യ സംരംഭം എന്ന നിലയില്‍ 1.2 കോടി മാത്രം ചെലവഴിച്ച് നിര്‍മ്മിച്ച ആക്കുളം കണ്ണാടിപ്പാലത്തില്‍ നിന്ന് പ്രതിമാസം 25 ലക്ഷത്തോളമാണ് വരുമാനം. ഇതനുസരിച്ച് പ്രതിവര്‍ഷം 3 കോടിയെങ്കിലും വരുമാനമുണ്ടാകും. എന്നാല്‍ ഇത് 5 കോടിവരെ വരുമെന്നും പറയപ്പെടുന്നു. ഈ വരുമാനമെല്ലാം യൂത്ത് ബ്രിഗേഡിന്റെ അക്കൗണ്ടിലേക്കാണ് പോകുന്നത്. കണ്ണാടിപ്പാലം ഉദ്ഘാടനം ചെയ്ത ആദ്യ 6 ദിവസത്തിനുള്ളില്‍ ഏകദേശം 2,000 പേര്‍ സന്ദര്‍ശിക്കുകയും മികച്ച വരുമാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 200 രൂപയും കുട്ടികള്‍ക്ക് 150 രൂപയുമാണ് പ്രവേശന നിരക്ക്. എന്നാല്‍ കൃത്യമായ പ്രതിമാസ വരുമാനം വെളിപ്പെടുത്താന്‍ യൂത്ത് ബ്രിഗേഡ് ഇതുവരെ തയ്യാറായിട്ടില്ല. അഴിമതി പണം ഉപയോഗിച്ച് എംഎല്‍എ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള പുതിയ വീടും വസ്തുവും വാങ്ങിയതായും ആരോപണമുണ്ട്.

 

Recent Posts