ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുന്നു. ഇറാന്റെ ആണവ പ്ലാന്റിന് നേരേ ഇസ്രയേൽ വ്യോമാക്രമണം നടത്തി. മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണ പ്ലാന്റിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഇതോടെ മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാക്കി. ആക്രമണത്തിൽ ആളപായമോ ആണവവികിരണ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും, ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെയും ഇസ്രയേലിന്റെയും വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമാക്കുമെന്നും ഇറാൻ അറിയിച്ചു. അതേസമയം, ഇറാൻ ഇൻഫ്രാസ്ട്രക്ചറിനു നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങൾക്ക് ശേഷം പ്രതികാര നടപടികളുടെ സാധ്യതയെക്കുറിച്ച് ഇറാന്റെ റെവല്യൂഷണറി ഗാർഡ് അമേരിക്കയുമായും ഇസ്രായേലുമായും ബന്ധമുള്ള കമ്പനികളിലെ തൊഴിലാളികൾക്ക് കർശന മുന്നറിയിപ്പ് നൽകി.യുഎസുമായോ ഇസ്രായേലുമായോ ബന്ധപ്പെട്ട വ്യാവസായിക കമ്പനികളിലെ ജീവനക്കാർ ഉടൻ തന്നെ അവരുടെ ജോലിസ്ഥലങ്ങൾ വിട്ടുപോകണമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി.
















