ശക്തി : ഛത്തീസ്ഗഡിൽ 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു. വിവിധകാലങ്ങളിലായി മിഷനറിമാരും, ഇസ്ലാം പണ്ഡിതരും മതം മാറ്റിയവരാണ് ഒടുവിൽ സ്വന്തം മതത്തിലേയ്‌ക്ക് തന്നെ തിരിച്ചെത്തിയത്. *ധർമ്മ ജാഗരൺ സമന്വയ* യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി സിദ്ധ ഹനുമാൻ ക്ഷേത്ര പരിസരത്താണ് നടന്നത് . പരമ്പരാഗത ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയുമാണ് ചടങ്ങുകൾ നടന്നത്.
ചടങ്ങിനിടെ, എല്ലാ കുടുംബങ്ങൾക്കും ആദരപൂർവ്വമായ സ്വീകരണം നൽകി, വേദ മന്ത്രങ്ങൾ ഉരുവിടൽ, പാദങ്ങൾ കഴുകൽ, വിവിധ മതപരമായ ആചാരങ്ങൾ എന്നിവ നടത്തി. അഖിലേന്ത്യാ ഘർ വാപ്സി കാമ്പയിൻ മേധാവി പ്രബൽ പ്രതാപ് സിംഗ് ജുദേവ് നേരിട്ട് പരിപാടിയിൽ പങ്കെടുത്തു. ഈ പ്രവൃത്തി സാംസ്കാരിക പുനരേകീകരണത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അന്തരിച്ച ദിലീപ് സിംഗ് ജൂദേവ് ആരംഭിച്ച ‘ഘർ വാപ്‌സി കാമ്പെയ്‌നി’ൽ നിന്നാണ് ഈ സംരംഭം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഇതിന്റെ പ്രാഥമിക ലക്ഷ്യം സാംസ്കാരിക സ്വത്വം പുനഃസ്ഥാപിക്കുക എന്നതാണ്.
‘ഘർ വാപ്സി അഭിയാൻ’ ഒരു പരിപാടിയിൽ മാത്രമായി പരിമിതപ്പെടുത്താതെ തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകുമെന്ന് സംഘാടകർ വ്യക്തമാക്കി. തങ്ങൾക്ക് തെറ്റ് പറ്റിയതാണെന്നും , മനം മടുത്താണ് സ്വന്തം മതത്തിലേയ്‌ക്ക് തന്നെ തിരികെ എത്തിയതെന്നുമാണ് ഹിന്ദുമതം സ്വീകരിച്ചവർ പറയുന്നത്.
















