ഹൈദരാബാദ് : ഈദിന് മുസ്ലീങ്ങൾ റോഡിലിറങ്ങി നിസ്ക്കരിക്കുമെന്നും, തടയാൻ ധൈര്യമുള്ളവർ ഉണ്ടെങ്കിൽ കാണട്ടെയെന്നും ഇസ്ലാം മതപ്രഭാഷകൻ സയ്യിദ് അയൂബ് . കഴിഞ്ഞ ദിവസമാണ് അയൂബ് ഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്തത്. ‘ഹൈദരാബാദ് യൂത്ത് കറേജ്’ എന്ന എൻജിഒയുടെ സംഘാടകനായി സ്വയം പരിചയപ്പെടുത്തുന്ന സയ്യിദ് അയൂബിന് ഇൻസ്റ്റാഗ്രാമിൽ ഏകദേശം രണ്ട് ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.
വീഡിയോയിൽ, പൊതുവഴികളിൽ പ്രാർത്ഥന നടത്താൻ മുസ്ലീങ്ങളോട് അയൂബ് അഭ്യർത്ഥിക്കുന്നത് കാണാം. ഈ അഭ്യർത്ഥന സാംബാലിലെ മുസ്ലീങ്ങളെ മാത്രമല്ല, രാജ്യത്തുടനീളമുള്ളവരെയും ഉദ്ദേശിച്ചുള്ളതാണ്. “സാംബാലിൽ മാത്രമല്ല, മുഴുവൻ രാജ്യത്തുടനീളമുള്ളവരും , തെരുവുകളിൽ നിസ്കാരം നടത്തും . ഇൻഷാ അള്ളാ ഈദ് സഭകൾ വലുതാണെങ്കിൽ, മുസ്ലീങ്ങൾ പുറത്തിറങ്ങി റോഡുകളിൽ പ്രാർത്ഥന നടത്തും.“ അയൂബ് പറഞ്ഞു.
പൊതുവഴികളിൽ പ്രാർത്ഥന നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്ന സർക്കാരുകളെയും അയൂബ് വെല്ലുവിളിച്ചു. വീഡിയോയിൽ, “തെരുവുകളിൽ മുസ്ലീങ്ങൾ പ്രാർത്ഥിക്കുന്നത് തടയാൻ ആർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നുവെങ്കിൽ, അവർ ശ്രമിക്കട്ടെ. മുസ്ലീങ്ങൾ നിയമപരമായ കേസുകളോ ജയിൽ ഭീഷണികളോ നേരിടില്ല. മുസ്ലീങ്ങൾക്കെതിരെ ഏകപക്ഷീയമായ നിയന്ത്രണങ്ങൾ യോഗി സർക്കാർ ഏർപ്പെടുത്തുന്നുണ്ട് . അതും ഞങ്ങൾ ക്ഷമിക്കുകയാണ്.“ എന്നും അയൂബ് പറഞ്ഞു.
നേരത്തെ ഗാസയുടെ പേരിൽ പൊതുജനങ്ങളിൽ ഇയാൾ പണപ്പിരിവ് നടത്തിയിരുന്നു. ഇതിന്റെ പേരിൽ അയൂബിനെതിരെ കേസുമുണ്ട്.











