വാഷിംഗ്ടൺ : ഓൾഡ് ഡൊമിനിയൻ യൂണിവേഴ്സിറ്റിയിൽ വെടിവയ്‌പ്പ് . ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു യുവാവിന്റെ ആക്രമണം . അക്രമി മുഹമ്മദ് ബെയ്‌ലർ ജല്ലോയെ പിന്നീട് വിദ്യാർത്ഥികൾ മർദ്ദിച്ച് കൊലപ്പെടുത്തി. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വിർജീനിയയിലെ നോർഫോക്കിലുള്ള സർവകലാശാലയിൽ ആർമി ആർഒടിസി (റിസർവ് ഓഫീസേഴ്‌സ് ട്രെയിനിംഗ് കോർപ്‌സ്) ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം.മുഹമ്മദ് ക്ലാസ് മുറിയിൽ കയറി “അല്ലാഹു അക്ബർ” എന്ന് വിളിച്ചുകൊണ്ട് വെടിവയ്‌ക്കാൻ തുടങ്ങി. ക്ലാസിലുണ്ടായിരുന്ന ആർഒടിസി വിദ്യാർത്ഥികൾ ഉടൻ തന്നെ ധൈര്യം പ്രകടിപ്പിക്കുകയും അക്രമിയെ പിടികൂടുകയും മർദ്ദിക്കുകയും ചെയ്തു . വെടിവയ്‌പ്പിൽ സർവകലാശാലം പ്രൊഫസറാണ് കൊല്ലപ്പെട്ടത് . മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പോലീസും എഫ്‌ബിഐയും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
ആക്രമണം നടത്തിയ മുഹമ്മദ് ബെയ്‌ലർ ജല്ലോ 2009 മുതൽ 2015 വരെ വിർജീനിയ നാഷണൽ ഗാർഡിൽ സേവനമനുഷ്ഠിച്ചയാളാണ് . 2016 ൽ, ഇസ്ലാമിക് സ്റ്റേറ്റിന് (ഐഎസ്) ഭൗതിക സഹായം നൽകാൻ ശ്രമിച്ചതിന് ഇയാൾ പിടിയിലായിരുന്നു . ഐഎസ് അനുബന്ധ സംഘടനയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു, 2009 ൽ അമേരിക്കയിലെ ഫോർട്ട് ഹൂഡിൽ നടന്ന ആക്രമണത്തിന് സമാനമായ ഒരു ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു മുഹമ്മദ് . 2017 ൽ, 11 വർഷം തടവ് ശിക്ഷ ലഭിച്ചെങ്കിലും 2024 ൽ മോചിതനായി.
















