ന്യൂഡൽഹി : ഇന്ത്യൻ കപ്പലുകൾക്ക് മാത്രം ഹോർമുസ് കടലിടുക്കിലൂടെ പോകാൻ പ്രത്യേകാനുമതി നൽകിയ ഇറാൻ സർക്കാരിന്റെ തീരുമാനത്തിൽ അമ്പരന്ന് നിൽക്കുകയാണ് ലോകരാജ്യങ്ങൾ. യു.എസ്.എ., യൂറോപ്പ്, ഇസ്രയേൽ കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഈ നിർണ്ണായക തീരുമാനം.
ഇക്കഴിഞ്ഞ ജൂണിൽ ഇസ്രായേൽ ആക്രമണം അവസാനിച്ച ശേഷവും ഇറാൻ ആദ്യം നന്ദി അറിയിച്ചത് ഇന്ത്യയ്‌ക്കാണ് . ദൽഹിയിലെ ഇറാൻ എബംസിയാണ് പ്രത്യേക പ്രസ്താവന ഇറക്കിയത് .
‘ഈ ഭീകരമായ ആക്രമണത്തെ നേരിടുന്നതിൽ ഇറാനിലെ ജനങ്ങളുടെ ശക്തമായ നിലപാട് അവരുടെ മാതൃരാജ്യത്തെയും രാജ്യത്തിന്റെ അന്തസ്സിനെയും സംരക്ഷിക്കുന്നതിനുള്ള അവരുടെ മനോഭാവത്തെ മാത്രമല്ല, ഐക്യരാഷ്‌ട്രസഭയുടെ ചാർട്ടറിന്റെയും മാനുഷിക മൂല്യങ്ങളുടെയും അന്താരാഷ്‌ട്ര നിയമത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളുടെയും ഗുരുതരമായ ലംഘനത്തിനെതിരായ പ്രതിരോധത്തെയും കാണിക്കുന്നു.
‘ഇന്ത്യ എന്ന മഹത്തായ രാജ്യത്തെ ജനങ്ങളും സ്ഥാപനങ്ങളും കാണിക്കുന്ന യഥാർത്ഥവും വിലമതിക്കാനാവാത്തതുമായ പിന്തുണയെ ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. തീർച്ചയായും, ഈ ഐക്യദാർഢ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാംസ്കാരിക, നാഗരിക, മാനുഷിക ബന്ധങ്ങളിൽ വേരൂന്നിയതാണ്, ഇത് സമാധാനം, സ്ഥിരത, ആഗോള നീതി എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തും ‘ എന്നാണ് പ്രസ്താവന. ‘ജയ് ഇറാൻ – ജയ് ഹിന്ദ് ‘ വിളികളോടെയാണ് അന്ന് ഇറാന്റെ പ്രസ്താവന അവസാനിച്ചത് .
ഇന്ത്യ വാദിക്കുന്ന സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും പാത പിന്തുടർന്നുകൊണ്ടാണ് ഈ വെടിനിർത്തൽ സാധ്യമായത്. വെടിനിർത്തൽ കൊണ്ടുവന്നതിന് പ്രസിഡന്റ് ട്രംപ് എത്രതന്നെ അംഗീകാരം നേടിയാലും, അതിൽ ഇന്ത്യയുടെ പങ്ക് നിഷേധിക്കാനാവില്ലെന്നതാണ് ഈ പ്രസ്താവന കൊണ്ട് ഇറാൻ സൂചിപ്പിക്കുന്നത്.
















