കൊച്ചി : കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസയുടെയും,ഫർമാൻ ഖാന്റെയും വിവാഹത്തിന് ചുക്കാൻ പിടിച്ചത് സിപിഎം നേതാക്കളായിരുന്നുവെന്നാണ് സൂചന . രണ്ട് സ്വതന്ത്ര വ്യക്തികൾ എന്ന നിലയിൽ അവർ വിവാഹിതരാകുന്നുവെന്നാണ് എം വി ഗോവിന്ദൻ പറയുന്നത്.
‘മഹാരാഷ്‌ട്ര സ്വദേശിയായ യുവാവും മധ്യപ്രദേശിലുള്ള യുവതിയും വിവാഹിതരാകാൻ തീരുമാനിച്ചു. അങ്ങനെ തീരുമാനിച്ചപ്പോൾ അവർ തെരഞ്ഞെടുക്കാൻ പറ്റുന്ന ഇന്ത്യയിലെ സ്ഥലം ഏതാണ് എന്ന് സംബന്ധിച്ച് അവർ തന്നെ വ്യക്തമാക്കുന്നുണ്ട്. അത് കേരളമാണ്. അങ്ങനെ അവർ കേരളത്തിൽ വന്നു. ശ്രീനാരായണ ഗുരു സ്ഥാപിച്ച പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിത്.’ മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നതാണല്ലോ ശ്രീനാരായണ ഗുരുവിന്റെ ആപ്തവാക്യമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിക്കവേ അഭിപ്രായപ്പെട്ടു.
യഥാർത്ഥ കേരള സ്റ്റോറി എന്ന് പറയുന്നത് ഈ കല്യാണമാണെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾക്ക് അഭിമാനിക്കാം. ലോകത്തിന്റെ മുന്നിൽ. മതേതരത്വത്തിനും മനുഷ്യ സ്നേഹത്തിനും പേര് കേട്ട നാടാണ് കേരളമെന്ന് നമുക്ക് അഭിമാനിക്കാമെന്നായിരുന്നു വി ശിവൻകുട്ടിയുടെ പ്രതികരണം. തിരുവനന്തപുരം പൂവാർ അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൊണാലിസയുടെയും സുഹൃത്ത് ഫർമാന്റെയും വിവാഹം. എം വി ഗോവിന്ദൻ അടക്കമുള്ളവർ പങ്കെടുക്കുമെന്ന രീതിയിൽ വൻ പബ്ലിസിറ്റിയും നൽകി.
എന്നാലിപ്പോൾ 18 തികയാത്ത പെൺകുട്ടിയെയാണ് ഇവർ വിവാഹം കഴിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പ്രയാഗ് രാജിൽ കുംഭമേള നടക്കുന്ന സമയത്താണ് മൊണാലിസ വൈറലായത് . അന്ന് ദേശീയ മാധ്യമങ്ങൾ അടക്കം മൊണാലിസയെ കുറിച്ച് വാർത്തയും ചെയ്തിരുന്നു. ഇത് അനുസരിച്ച് മൊണാലിസയുടെ പ്രായം 2025 ൽ 16 ആയിരുന്നു. പ്രായപൂർത്തിയാകാത്ത മകൾ പ്രണയത്തിൽ അകപ്പെട്ടത് കൊണ്ടാകാം മാതാപിതാക്കൾ എതിർത്തതെന്നുമാണ് റിപ്പോർട്ടുകൾ . അങ്ങനെയെങ്കിൽ ലൗജിഹാദിൽ കുടുങ്ങിയ 17 കാരിയെ വിവാഹം കഴിപ്പിച്ച കേസിൽ മുന്നിൽ നിന്ന സഖാക്കളും കുടുങ്ങിയേക്കും.














