തിരുവനന്തപുരം: കാലന്‍കോഴി പത്തനാപുരത്തിന് വേണ്ടെന്ന ബാനര്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്ത് പ്രത്യക്ഷപ്പെട്ടു. ഭാര്യ ബിന്ദു മേനോൻ മന്ത്രി ഗണേഷ്കുമാറിനെതിരെ ഉയര്‍ത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഇത്തരം ബാനറുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ഇത് വൈകാതെ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു.
എല്ലാം ആരംഭിച്ചത് ഭാര്യ ബിന്ദു മേനോന്‍ ഗണേശ് കുമാറിനെതിരെ ഉയര്‍ത്തിയ ആരോപണത്തെ തുടര്‍ന്നാണ്. വാളകത്തെ കുടുംബ വീട്ടില്‍ ഗണേഷ്കുമാറിന് മറ്റൊരു സ്ത്രീയുമായുള്ള അവിഹിതം താന്‍ കണ്ടുവെന്നും അതിന്റെ ഫോട്ടോ ഉള്‍പ്പടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നുമാണ് ഭാര്യ ബിന്ദു മേനോന്‍ പറഞ്ഞതോടെയാണ് കാലന്‍കോഴി പ്രയോഗം തലപൊക്കിയത്. താന്‍ വിളിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെട്ടില്ലെന്നും ബിന്ദുമേനോന്‍ പറഞ്ഞു. മാത്രമല്ല, ഗണേഷ് കുമാറിന്റെ ഫോട്ടോ പകര്‍ത്തിയ തന്റെ മൊബൈല്‍ ഫോണ്‍ ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ച മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തന്നെ മര്‍ദ്ദിച്ചെന്നും ബിന്ദു മേനോന്‍ പരാതിപ്പെട്ടിരുന്നു. ഗണേഷ് കുമാറിന് സംശയരോഗമാണെന്നും നേരത്തേ തന്നെ ഉപദ്രവിച്ചിരുന്നെന്നും തനിക്ക് സംശയരോഗമാണെന്ന് പ്രചരിപ്പിച്ചെന്നും ബിന്ദു മേനോന്‍ പരാതിപ്പെടുന്നു.
ഇതിന് മുന്‍പ് ഗണേഷ്കുമാറിന്റെ ആദ്യഭാര്യയായ യാമിനി തങ്കച്ചിയും ഇതേ ആരോപണം ഗണേഷ് കുമാറില്‍ ആരോപിച്ചിരുന്നു. ഗണേഷ് കുമാറിന്റെ മറ്റ് സ്ത്രീകളുമായുള്ള അവിഹിതം കണ്ടതിനെ തുടര്‍ന്നാണ് ആദ്യ ഭാര്യ യാമിനി തങ്കച്ചിയും വിവാഹമോചനം നേടിയത്. അതിന് ശേഷം ഗണേഷ് കുമാര്‍ ബിന്ദുമേനോനെ വിവാഹം കഴിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ബിജെപിയും കോണ്‍ഗ്രസും സമരത്തിന് ഇറങ്ങിയിരിക്കുന്നത്. കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈകളിൽ കോഴികളുമായാണ് തെരുവിലിറങ്ങിയത്. കാലന്‍കോഴി പത്തനാപുരത്ത് വേണ്ടെന്ന ആരോപണം ഉയര്‍ന്നതും ഈ പശ്ചാത്തലത്തില്‍ തന്നെ.
















