കാൻഡി: 2026 ലെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം, കാൻഡിയിലെ ഗോൾഡൻ ക്രൗൺ ഹോട്ടലിൽ താമസിക്കുന്നതിനിടെ ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറിയതിന് പാക് ക്രിക്കറ്റ് കളിക്കാരന് പിഴ ചുമത്തിയതായി റിപ്പോർട്ട്. കളിക്കാരന്റെ പേര് പുറത്തുവിട്ടിട്ടില്ല. സംഭവത്തോടെ പാകിസ്ഥാൻ ക്രിക്കറ്റ് വീണ്ടും നാണക്കേടിലായി.
ശ്രീലങ്കയ്‌ക്കെതിരായ പാകിസ്ഥാന്റെ അവസാന സൂപ്പർ 8 പോരാട്ടത്തിന് മുമ്പാണ് ഈ സംഭവം നടന്നതെന്ന് ടെലികോം ഏഷ്യ സ്പോർട്ടിന്റെ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ ടീം മാനേജർ നവൈദ് ചീമ കളിക്കാരന്റെ പേരിൽ ക്ഷമാപണം നടത്തുകയും മോശം പെരുമാറ്റത്തിന് പിഴ ചുമത്തുകയും ചെയ്യുകയുമായിരുന്നു. താരം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകുമെന്നും കൂടുതൽ ശിക്ഷ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഹോട്ടൽ ജീവനക്കാർ സഹായത്തിനായി നിലവിളിച്ചതായും മറ്റ് സ്റ്റാഫ് അംഗങ്ങൾ അവരുടെ രക്ഷയ്‌ക്കെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ ഇത്തരം പരാതികൾ ഉയരുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം പാകിസ്ഥാൻ ഷഹീൻസ് ഇംഗ്ലണ്ട് പര്യടനത്തിനിടെ ബലാത്സംഗ കുറ്റത്തിന് ഹൈദർ അലിയെ മാഞ്ചസ്റ്റർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് മലേഷ്യൻ പര്യടനത്തിനിടെ ഒരു വനിതാ സ്റ്റാഫ് അംഗത്തോട് മോശമായി പെരുമാറിയതിന് പാകിസ്ഥാൻ ടീമിന്റെ മസാജ് താരം മലംഗ് അലിക്കെതിരെയും പിഴ ചുമത്തിയിരുന്നു.
















