Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

സതീശന്‍ ഇരിട്ടിbyസതീശന്‍ ഇരിട്ടി
Mar 5, 2026, 02:31 pm IST
inKerala, Kannur

ഇരിട്ടി: ഇത് പറയുമ്പോള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന ആക്ഷേപമുയര്‍ന്നേക്കാം. കേരളത്തിനും ഭരണകൂടത്തിനും വേണ്ടി ഉണര്‍ന്നിരുന്ന് വാഴ്‌ത്തുപാട്ടുകള്‍ പാടുന്ന സൈബര്‍ കുഞ്ഞുങ്ങള്‍ ഉണര്‍ന്ന് തെറിവിളിച്ചേക്കാം. എന്നാല്‍ ആറളം ഫാം പുനരധിവാസ മേഖലയിലെ ഒന്‍പതാം ബ്ലോക്കില്‍ കഴിയുന്ന ഈ ജീവിതങ്ങള്‍ എന്തിലും നമ്പര്‍ വണ്ണാണെന്നും എല്ലാകുടുംബങ്ങള്‍ക്കും പാര്‍പ്പിടമായെന്നും അതിദരിദ്രമുക്തമാണെന്നും പറയുന്ന കേരളത്തിന് തന്നെ നാണക്കേടാണ്. കേരളത്തിന്റെ ഓരോ നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ഇത്തരം ചില സത്യങ്ങളുമുണ്ടെന്ന് നമ്മള്‍ തിരിച്ചറിഞ്ഞേ പറ്റൂ.

ദ്രവിച്ച പോളിത്തീന്‍ ഷീറ്റുമേഞ്ഞ് ഓട്ടവീണ ഷീറ്റുകള്‍ കുത്തിമറക്കിയ കൂടാരത്തിനുള്ളില്‍ കഴിയുന്ന നങ്ങയും മൂന്നു മക്കളും കേരളത്തിന്റെ മറ്റൊരു ചിത്രമാണ് നമുക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നത്. വീടെന്നു വിളിക്കാന്‍ കഴിയാത്ത ഒറ്റമുറിക്കൂരയിലാണ് ഭക്ഷണം പാകം ചെയ്യുന്നതും കിടന്നുറങ്ങുന്നതും. 200 മീറ്റര്‍ മാത്രം അകലെ നോക്കിയാല്‍ കാണുന്ന ദൂരത്തിലാണ് വന്യജീവി സങ്കേതം. പൊളിഞ്ഞു കിടക്കുന്ന ആന മതിലിലൂടെ കടന്നുവരുന്ന കാട്ടാനകള്‍ ഏതു നേരവും വിഹരിക്കുന്നയിടം. കുടിവെള്ളം വേണമെങ്കില്‍ ആനമതിലിനോട് ചേര്‍ന്ന വന്യജീവി സങ്കേതത്തിലെ പാറയിടുക്കുകളിലൂടെ ഊറി വരുന്ന വെള്ളം പാത്രങ്ങളില്‍ ശേഖരിച്ച് തലച്ചുമടായി വീട്ടില്‍ എത്തിക്കണം. രാത്രിയിലെത്തുന്ന ആനകളെ തുരത്താന്‍ വീടിന് ചുറ്റിലും തീയിടുകയാണ് പതിവെന്ന് ഇവര്‍ പറയുന്നു.

നങ്ങക്കും ഭര്‍ത്താവ് പരേതനായ രാജനും മൂന്ന് മക്കള്‍ക്കുമായി ആറളം ഫാമില്‍ പത്താം ബ്ലോക്കില്‍ ഒരേക്കര്‍ ഭൂമി ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ നാലുവര്‍ഷമായി ഈ കുടിലിനുള്ളിലാണ് കഴിയുന്നത്. ഭൂമി ലഭിച്ച സ്ഥലത്തും കുടില്‍ കെട്ടിയായിരുന്നു താമസം. കുടിവെള്ള ക്ഷാമവും വന്യമൃഗ ഭീഷണിയേയും തുടര്‍ന്നാണ് ഫാം ഒന്‍മ്പതാം ബ്ലോക്കില്‍ പൂക്കുണ്ടില്‍ കോട്ടപ്പാറ-വളയംചാല്‍ റോഡരികിലെ ഭൂമിയില്‍ ഏഴ് മക്കള്‍ ഉള്‍പ്പെടെയുളള കുടുംബം കുടില്‍കെട്ടി താമസം തുടങ്ങിയത്.

കുടുംബം തങ്ങളുടെ പട്ടയം മാറ്റിക്കിട്ടാന്‍ പുനരധിവാസ മിഷന് അപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷനല്‍കി നാലുവര്‍ഷത്തിനു ശേഷം ഇവര്‍ ഇപ്പോള്‍ കുടില്‍കെട്ടി താമസിക്കുന്ന സ്ഥലത്ത് പട്ടയം അനുവദിച്ചുകൊണ്ട് ഉത്തരവായെങ്കിലും ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ല. അതിനാല്‍ത്തന്നെ പുനരധിവാസ മിഷനില്‍ വീട് വെക്കാനുള്ള അപേക്ഷ നല്‍കാനും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവരുടെ ഏഴ് മക്കളില്‍ നാല് പെണ്‍മക്കള്‍ വിവാഹം കഴിഞ്ഞ് പോയെങ്കിലും നങ്ങയും നന്ദു, ആതിര, വിഷ്ണു എന്നീ മൂന്ന് മക്കളുമാണ് ഈ കുടിലിനുള്ളില്‍ കഴിയുന്നത്.

കുടിലിനടുത്ത് വരെ ആന എത്താറുണ്ടെന്നും പുറത്ത് തീയിട്ടാണ് ആനയെ അകറ്റുന്നതെന്നും നങ്ങ പറഞ്ഞു. റേഷനരി ലഭിക്കുന്നത് മൂലമാണ് പട്ടിണിയില്ലാതെ ജീവിച്ച് പോകുന്നത്. ഇതുപോലെ ഫാമില്‍ പട്ടയം മാറ്റിക്കിട്ടാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന കുടുംബങ്ങള്‍ ഏറെയുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതതും കുടിവെള്ള ക്ഷമവും കാട്ടാന ഭീഷണിയുമാണ് പട്ടയ ഭൂമി ഉപേക്ഷിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

ഇതുപോലെയുള്ള നിരവധിപേര്‍ ഫാമില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോവുകയും ചെയ്തിട്ടുണ്ട്. പട്ടയം മാറ്റി നല്‍കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം മൂലം സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്നര്‍ക്ക് കാട്ടാന ഉണ്ടാക്കുന്നത് വലീയ ഭീഷണിയാണ്. എന്നാല്‍ ഇതൊന്നും കാണാനോ ഇവര്‍ക്ക് വേണ്ട കിടപ്പാടം എത്രയും പെട്ടെന്ന് നിര്‍മ്മിച്ച് നല്‍കാനോ തയാറാകാതെ തങ്ങള്‍ ഒന്നും അറിയില്ലെന്ന മട്ടില്‍ കണ്ണടച്ചിരിക്കുകയാണ് ടി ആര്‍ ഡി എം അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍.

Tags: tribalkeralamAralam Farm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

Kerala

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.