ടെൽ അവീവ് / വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന ഇസ്രായേലിന്റെ അവകാശവാദം അന്താരാഷ്‌ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഖമനേയി കൊല്ലപ്പെട്ട വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഖമനയിയുടെ മരണവാർത്ത സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചനകളും പുറത്ത് വരുന്നു. രണ്ട് ഉന്നത ഇസ്രായേൽ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഖമേനിയെ കൂടാതെ ഇസ്രായേലിലെ സുപ്രധാന നേതാക്കളെയെല്ലാം വധിച്ചുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.ടെഹ്‌റാന്‍ ഉള്‍പ്പെടെ ഇറാന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേലും യുഎസും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളില്‍ സ്വേച്ഛാധിപതിയായ അലി ഖമേനിയുടെ താവളം നശിപ്പിക്കപ്പെട്ടു. അയാളിപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നതിന്റെ നിരവധി സൂചനകളുണ്ട്. ഇറാനെതിരായ ആക്രമണം എത്രകാലം ആവശ്യമാണോ അത്രയും കാലം നടത്തുമെന്നും നെതന്യാഹു പറഞ്ഞു.ഖമനേയിയുടെ മൃതദേഹത്തിന്റെ ചിത്രം ഇസ്രായേലിന് ലഭിച്ചതായും, അത് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കാണിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ.
തകർന്ന വസതിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും ഇസ്രായേൽ ടെലിവിഷൻ ചാനലുകൾ പറയുന്നു.ഖമനേയിയുടെ മരണവാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ജനം ആഹ്ലാദപ്രകടനം നടത്തിയെന്നും റിപ്പോർട്ടുണ്ട്. ബിബിസി പേർഷ്യൻ, ടെഹ്റാനിൽ ജനങ്ങൾ തെരുവിലിറങ്ങി ആഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോൺ അടിച്ചും മുദ്രാവാക്യം വിളിച്ചും ആളുകൾ ആഹ്ലാദം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അതേസമയം, പരമോന്നത നേതാവും പ്രസിഡന്റും സുരക്ഷിതരാണെന്ന നിലപാടിലാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം. ആക്രമണത്തിന് ശേഷം ഖമനേയി പൊതുസമ്മുഖത്തിൽ പ്രത്യക്ഷപ്പെടുകയോ വീഡിയോ സന്ദേശങ്ങൾ പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്നതും അഭ്യൂഹങ്ങൾക്ക് ഇടയാക്കുന്നു.
















