പർവതങ്ങളെ തകർക്കാനും, ബങ്കറുകൾ നശിപ്പിക്കാനും, 70 കിലോമീറ്റർ അകലെ നിന്ന് പോലും തൊടാതെ ശത്രുവിനെ നശിപ്പിക്കാനും കഴിയുന്ന ഒരു ആയുധത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ? എങ്കിൽ അതിനു സമാനമായ ഒരു ആയുധമാണ് ഇനി ഇന്ത്യയിൽ നിർമ്മിക്കുക . ഫ്രാൻസിന്റെ മാരകമായ ഹാമർ മിസൈൽ, ഇനി “മെയ്‌ക്ക് ഇൻ ഇന്ത്യ” സംരംഭത്തിന് കീഴിൽ നിർമ്മിക്കും. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള കരാറാണ് ഇതിന് വഴിയൊരുക്കിയിരിക്കുന്നത് .
കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് ഇരു രാജ്യങ്ങളും സംയുക്ത സംരംഭത്തിന് അന്തിമരൂപം നൽകിയത് . ഫ്രഞ്ച് കമ്പനിയായ സഫ്രാനും ഇന്ത്യയുടെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (BEL) 50:50 പങ്കാളിത്തത്തിൽ ഹാമർ മിസൈൽ വികസിപ്പിക്കാനാണ് തീരുമാനം . റാഫേൽ ജെറ്റുകളുടെ ഇടപാടുകൾക്കൊപ്പം തന്നെയാണ് ഹാമറുമായി ബന്ധപ്പെട്ട ഇടപാടുകളും നടക്കുക .
ഹാമറിന്റെ ഗൈഡൻസ് കിറ്റും പ്രധാന ഘടകങ്ങളും ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കപ്പെടും. ഇത് ഇന്ത്യൻ വ്യോമസേനയുടെ വിതരണ ശൃംഖലയെ ശക്തിപ്പെടുത്തും. ആയിരക്കണക്കിന് കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്, കൂടാതെ ദീർഘദൂര XLR വകഭേദങ്ങളും ഇതിൽ ഉൾപ്പെടും.
ഹാമർ എന്നാൽ ഹൈലി എജൈൽ മോഡുലാർ മ്യൂണിഷൻ എക്സ്റ്റെൻഡഡ് റേഞ്ച് എന്നതിന്റെ ചുരുക്കപ്പേരാണ്. അതായത് ദീർഘദൂര ദൂരമുള്ള ഹൈടെക് സ്മാർട്ട് ബോംബ്. റാഫേൽ ജെറ്റിൽ നിന്ന് വിക്ഷേപിക്കാവുന്ന കൃത്യതയോടെ നയിക്കപ്പെടുന്ന വായുവിൽ നിന്ന് ഭൂമിയിലേക്ക് വിക്ഷേപിക്കുന്ന മിസൈലാണിത്. ഇതിന്റെ ദൂരപരിധി 70 കിലോമീറ്റർ വരെയാണ്, രാത്രിയോ പകലോ, മൂടൽമഞ്ഞോ മഴയോ ഏത് കാലാവസ്ഥയിലും ഹാമർ ലക്ഷ്യം കാണും.
ഹാമറിൽ ജിപിഎസ്, ഐആർ, ലേസർ ഗൈഡൻസ് എന്നിവയുണ്ട്, ഇത് മൾട്ടി-ടാർഗെറ്റ് സ്ട്രൈക്കുകൾ നടത്താനും മിസൈലിനെ പ്രാപ്തമാക്കുന്നു. പർവതപ്രദേശങ്ങളോ ഉറപ്പുള്ള ബങ്കറുകളോ നശിപ്പിക്കുന്നതിനായാണ് ഇത് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2025 മെയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂരിനിടെ, പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യൻ വ്യോമസേന ഹാമർ ഉപയോഗിച്ചിരുന്നു. ഇത് പാകിസ്ഥാൻ പ്രതിരോധത്തിന് കാര്യമായ നാശനഷ്ടമുണ്ടാക്കി. കാര്യമായ കൊളാറ്ററൽ നാശനഷ്ടങ്ങൾ വരുത്താതെ ശത്രുവിനെ നശിപ്പിക്കാൻ ഹാമറിന്റെ കൃത്യത പര്യാപ്തമാണെന്ന് വിദഗ്‌ദ്ധർ പറയുന്നു.
പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യയുടെ ആക്രമണ ശേഷി ഇതിനകം തന്നെ ശക്തമാണ് . ഇപ്പോൾ ഹാമറിന്റെ പ്രാദേശിക ഉൽപ്പാദനത്തോടെ ഇന്ത്യ അതിവേഗത്തിൽ കരുത്താർജ്ജിക്കുകയാണ്. ഹാമറിനൊപ്പം റാഫേൽ ജെറ്റുകളും കൂടി സംയോജിപ്പിച്ചാൽ പാകിസ്താൻ മുച്ചൂടും തകരുമെന്നതിൽ സംശയമില്ല. ഈ കരാറിനെ പാകിസ്ഥാൻ മാധ്യമങ്ങൾ ‘ഇന്ത്യയുടെ ആക്രമണാത്മക നയം’ എന്നാണ് വിശേഷിപ്പിക്കുന്നത്.ഇത് പാകിസ്ഥാന്റെ പ്രതിരോധ തന്ത്രത്തിന്മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് പല വിദഗ്ധരും വിശ്വസിക്കുന്നു.
















